ചങ്ങരംകുളം:യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മുഹമ്മദ് നിഹാല്‍(22)ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍(28)എന്നിവരെയാണ് ചങ്ങരംകുളം എസ്ഐ വിനുവിന്റെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹനം പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടിയത്.ചങ്ങരംകുളം മാര്‍സ് സിനിമാസിന് സമീപത്ത് വച്ച് ചങ്ങരംകുളം പോലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കാറില്‍ കയറി അമിതവേഗത്തില്‍ ചിയ്യാനൂര്‍ റോഡിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.പോലീസ് പിന്തുടര്‍ന്നതോടെ മറ്റൊരു റോഡിലേക്ക് തിരിയാന്‍ ശ്രമിച്ചതോടെ കഴുങ്ങില്‍ തോട്ടത്തിലേക്ക് വഴി തെറ്റി കയറുകയും ഇവിടെ കൂട്ടിയിട്ട കരിങ്കല്‍ കൂട്ടത്തില്‍ ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു.പുറകെയെത്തിയ പോലീസ് രണ്ട് പേരെയും പിടികൂടി.പിടിയിലായ കബീര്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു
കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ യുവാവിനെ എടപ്പാളില്‍ നിന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി കൊണ്ട് പോയത്.കാറില്‍ വച്ച് ക്രൂരമായി മര്‍ദ്ധിച്ച് ഗുരുതമായി പരിക്കേല്‍പിച്ച് പാലക്കാട് ജില്ലയിലെ വട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് യുവാവിന്റെ പരാതിയി ല്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ചങ്ങരംകുളം എസ് ഐ വിനു,എസ് സി പി ഒ മാരായ സുരേഷ്,ഉദയകുമാർ,നിതീഷ് വിശ്വനാഥ്,മണിരാജ്, സിപിഒ മാരായ റിനേഷ്,ശ്രീഷ്,നിതിൻ, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും











