മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ആർ.പി.എഫും, ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും എക്സൈസും ചേർന്ന് നടത്തിയ പരിശോധനക്കിടയിൽ എട്ടു കിലോ 440 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗാളിൽ നിന്ന് ട്രോളി ബാഗിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം തിരൂരിൽ വിൽപ്പനയ്ക്കായി കൈമാറ്റം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി ഫസ്റുൽ അഹമ്മദ് (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ തിരൂർ റെയിൽ പ്ലാറ്റ്ഫോമിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അംഗങ്ങളായ ടി. വിജേഷ്, പി.കെ. പ്രവീൺ, ഒ.പി. ബാബു, ആർ.പി.എഫ്. എ.എസ്.ഐമാരായ ബി.എസ്. പ്രമോദ്, കെ.വി. ഹരിഹരൻ, കോൺസ്റ്റബിൾ കെ. പ്രജിത്ത്, ഹെഡ് കോൺസ്റ്റബിൾവി.കെ. ഷാജി, ഐ.കെ. നന്ദകുമാർ, എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, പ്രിവൻ്റീവ് ഓഫീസർ പി. രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. വിനീഷ്, എം. വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പ് ഏറണാകുളത്ത് ബംഗാളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയതായി മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ ആർ.പി.എഫ്. എക്സൈസിന് കൈമാറി.










