തൃത്താല:കപ്പൂരിൽ വീട്ടിൽ ആളില്ലാത്ത സമയം നോക്കി ദളിത് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി. കപ്പൂർ എറവക്കാട് കൊള്ളന്നൂർ സ്വദേശി കിഴക്കുവീട്ടിൽ ഷിഹാബുദ്ദീൻ(54) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്ത സമയം നോക്കി വസ്ത്രങ്ങൾ നൽകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.വീട്ടിനകത്ത് മുറിയിൽ വിവസ്‌ത്രനായി നിന്നിരുന്ന ഇയാളുടെ പീഡന ശ്രമത്തിനിടെ പെൺകുട്ടി അലറിവിളിച്ച് കരഞ്ഞ് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ ചാലിശ്ശേരി പോലിസിൽ പരാതി നൽകുകയായിരുന്നു.പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്‌റ്റ് ചെയ്തത്







