കുറ്റിപ്പുറം:അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്.കുമ്പിടി കാങ്കപ്പുഴ പാലത്തിന്റെ രണ്ടാമത്തെ ഷട്ടറിന് അടിയിലായാണ് പൊതുജനങ്ങള്‍ക്ക് ഭീഷണിയായ പെരുന്തേനിച്ച യുടെ കൂട് രൂപപ്പെട്ടത്.ഒന്നരമീറ്ററോളം നീളമുള്ള കൂടാണ് മൂന്നുമാസത്തോളമായി ജനങ്ങളെ ഭീതിയിലാക്കിയത്.നാട്ടുകാരുടെ പരാതിയില്‍ കുറ്റിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ആബിദ് വരിക്ക പുലാക്കലിന്റെയും അനീഷ് തോണിക്കടവത്തിന്റെയും നേതൃത്വത്തില്‍ തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ധനായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു.അബ്ബാസ് എത്തി പാലത്തിനു മുകളിലൂടെ ഷട്ടറിനടിയിൽ ചെന്ന് പെരുന്തേനിച്ചയുടെ കൂടെ വിദഗ്തമായി നീക്കം ചെയ്യുകയായിരുന്നു.പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള ഈച്ചയുടെ കുത്തേറ്റ് പ്രദേശവാസി മരിച്ചിരുന്നു.ഇത്തരത്തിലുള്ള ഈച്ചയുടെ കൂട്ടമായുള്ള കുത്തേറ്റാൽ മരണം വരെ സംഭവിക്കാറുണ്ടെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു







