• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി

ckmnews by ckmnews
October 24, 2025
in UPDATES
A A
പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി
0
SHARES
196
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ല. അതുപോലെ, കുട്ടികൾക്ക് അർഹമായ ഒരു രൂപ പോലും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു

പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സമഗ്രശിക്ഷ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 2023–24 വർഷം 188.88 കോടി രൂപയാണ്. 2024–25 വർഷത്തെ കുടിശിക 513.84 കോടി രൂപയാണ്. 2025–26ൽ ലഭിക്കേണ്ടിയിരുന്ന 456.01 കോടി രൂപയും തടഞ്ഞുവച്ചു. ആകെ 1158.13 കോടി രൂപയാണ് ഇതുവഴി നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷ കുടിശ്ശികയും രണ്ടുവർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭ്യമാകാൻ പോകുന്നത്. കേന്ദ്രം സമഗ്രശിക്ഷ പദ്ധതിക്കു നൽകാമെന്ന് ഇന്നലെ ധാരണയായത് 971 കോടി രൂപയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയത്തെ പൂർണമായും അംഗീകരിക്കുകയാണെന്ന ചില വാദഗതികൾ സാങ്കേതികം മാത്രമാണ്. 2023 വരെ സമഗ്ര ശിക്ഷ പദ്ധതിയുടെ ഫണ്ട് വാങ്ങുമ്പോഴും സംസ്ഥാന താൽപര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ തയാറാക്കിയത്. അതേ നയം മാത്രമേ തുടരൂ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പിഎം ഉഷ പദ്ധതി നടപ്പാക്കിയും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നയം മാത്രമാണ് ഇവിടെ നടപ്പാക്കുന്നത്. പല കാര്യങ്ങളിലും നാം ദേശീയ വിദ്യാഭ്യാസ നയത്തെക്കാൾ ബഹുദൂരം മുന്നിലാണ്. പാഠ്യപദ്ധതിയുടെ വർഗീയവത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങിയോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് അങ്ങനെ വേണമെങ്കില്‍ ചിന്തിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിയില്‍ ഒപ്പിട്ടില്ലെങ്കില്‍ പണം പാഴായിപ്പോകുന്നതുള്‍പ്പെടെയുള്ള കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. പണം നഷ്ടപ്പെടാതിരിക്കാനാണ് കരാറില്‍ ഒപ്പിട്ടത്. സിപിഐയെ കാര്യം ബോധ്യപ്പെടുത്തുമെന്നും അതില്‍ ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ആദ്യം പ്രതികരിക്കേണ്ടത്. എല്‍ഡിഎഫില്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് സംബന്ധിച്ച് ആരുടെയും ഉപദേശം ആവശ്യമില്ല. കേരളത്തിനു കിട്ടാനുള്ള പണം കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ തമിഴ്‌നാട് കോടതിയില്‍ പോയിട്ടില്ല. എന്‍ഇപിയില്‍ പറയുന്നതില്‍ നമുക്കു നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കൂ –മന്ത്രി വ്യക്തമാക്കി

Related Posts

കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള ഗ്രാമ യാത്രയില്‍ പങ്ക് ചേര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ ജനപ്രതിനിധികളും
UPDATES

കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള ഗ്രാമ യാത്രയില്‍ പങ്ക് ചേര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ ജനപ്രതിനിധികളും

December 22, 2025
155
ആലങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മണാളത്ത് വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞുമോൻ നിര്യാതനായി
UPDATES

ആലങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മണാളത്ത് വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞുമോൻ നിര്യാതനായി

December 22, 2025
432
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ
UPDATES

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ

December 22, 2025
52
ഒറ്റപ്പാലത്തും ആലപ്പുഴയിലും വാഹനാപകടം; അമ്മയും കുഞ്ഞും ഉള്‍പ്പെടെ നാലു മരണം
UPDATES

ഒറ്റപ്പാലത്തും ആലപ്പുഴയിലും വാഹനാപകടം; അമ്മയും കുഞ്ഞും ഉള്‍പ്പെടെ നാലു മരണം

December 22, 2025
178
ഡിവിഷന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ച് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രതിനിധി അഷ്ഹര്‍ പെരുമുക്കിന്റെ സത്യപ്രതിജ്ഞ
UPDATES

ഡിവിഷന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ച് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രതിനിധി അഷ്ഹര്‍ പെരുമുക്കിന്റെ സത്യപ്രതിജ്ഞ

December 22, 2025
174
എടപ്പാളില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു ,യുവതിക്ക് പരുക്ക് ‘സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി
UPDATES

എടപ്പാളില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു ,യുവതിക്ക് പരുക്ക് ‘സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി

December 22, 2025
1.3k
Next Post
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി'മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

Recent News

കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള ഗ്രാമ യാത്രയില്‍ പങ്ക് ചേര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ ജനപ്രതിനിധികളും

കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള ഗ്രാമ യാത്രയില്‍ പങ്ക് ചേര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ ജനപ്രതിനിധികളും

December 22, 2025
155
ആലങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മണാളത്ത് വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞുമോൻ നിര്യാതനായി

ആലങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മണാളത്ത് വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞുമോൻ നിര്യാതനായി

December 22, 2025
432
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ

December 22, 2025
52
ഒറ്റപ്പാലത്തും ആലപ്പുഴയിലും വാഹനാപകടം; അമ്മയും കുഞ്ഞും ഉള്‍പ്പെടെ നാലു മരണം

ഒറ്റപ്പാലത്തും ആലപ്പുഴയിലും വാഹനാപകടം; അമ്മയും കുഞ്ഞും ഉള്‍പ്പെടെ നാലു മരണം

December 22, 2025
178
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025