പൊന്നാനി:കടലോരത്ത് താമസിക്കുന്ന കുടുംബത്തിന്റെ ഓടിട്ട വീട്ടിൽ കയറി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി സ്വദേശി കാട്ടില വളപ്പിൽ അക്ബര്‍(40) നെയാണ് പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.ഏതാനും ദിവസം മുമ്പാണ് സംഭവം.അർദ്ധ രാത്രിയിൽ കുട്ടി താമസിക്കുന്ന വീടിൻ്റെ ഓട് ഇളക്കി മാറ്റി അകത്ത് കടന്ന പ്രതി മാതാപിതാക്കളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയായിരുന്നു.മാതാവും പെൺകുട്ടിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.വീടിനുള്ളിലെ വെളിച്ചത്തിൽ ട്രൗസർ ധരിച്ച് താടി വളർത്തിയ പ്രതി നേരത്തെ തുറന്ന് വെച്ച പിൻ വാതിൽ കടന്ന് ഓടിപ്പോകുന്നത് ഇവര്‍ കാണുകയും ചെയ്തിരുന്നു.സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും പരിസര വാസികളും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അവിവാഹിനും ലഹരിക്ക് അടിമയുമായ പ്രതി പെൺകുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രി സമയങ്ങളിൽ മീൻ പിടിക്കാൻ എന്ന വ്യാജേന ചുറ്റി തിരിഞ്ഞിരുന്നുവെന്നും സ്ഥിരമായി കണ്ടിരുന്ന ഇയാളെ പിന്നീട് സംഭവത്തിന് ശേഷം കാണാറില്ല എന്നും നാട്ടുകാരില്‍ പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്.പെൺകുട്ടിയുടെ മാതാവും പെൺകുട്ടിയും പ്രതി വീടിനകത്ത് നിന്ന് ഓടിപോകുന്നത് കണ്ടതിനാൽ പ്രതിയെ ഇവർ കണ്ട് തിരിച്ചറിയുകയും ചെയ്തു.
മുമ്പും സമാനമായ രീതിയില്‍ വീടുകളിൽ എത്തി ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും,കറൻ്റ് പോയ സമയം നോക്കി വീടിനകത്തേക്ക് കയറി ചെന്ന മറ്റൊരു സംഭവത്തിലും,അയൽവാസിയായ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന സ്ഥലത്തും സംശയാസ്പദമായ രീതിയിൽ ചുറ്റി തിരിയുന്നത് കണ്ടെന്ന പരാതിയിലും നാട്ടുകാർ പിടികൂടി താക്കീത് ചെയ്തു വിട്ടയച്ചിട്ടുള്ള ആളാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ്,എസ്,എസ്ഐ ബിബിൻ സി വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.











