പൊന്നാനി:യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പുതുപൊന്നാനി സ്വദേശി പരീച്ചൻ്റെ സിദ്ധീക്ക് (23)നെയാണ് എറണാകുളത്ത് നിന്ന് അന്വേഷണ സംഘം പിടികൂടിയത്.പൊന്നാനി കോൺവെൻ്റിന് സമീപം വെച്ച് പുതുപൊന്നാനി സ്വദേശിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.സംഭവത്തിന് ശേഷം മൊബൈല്‍ഫോണ്‍ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു.പാലക്കാട് ,ഒറ്റപ്പാലം തമിഴ്നാട്ടിലെ ആവടി എന്നിവിടങ്ങളിൽ സുഹൃത്താക്കളോടൊപ്പം കഴിഞ്ഞു വന്ന സിദ്ദീഖിനെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വലയിലാക്കിയത്.എളമക്കര പൊലീസിൻ്റെ സഹായത്തോടെ പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
അന്വേഷണത്തിനിടെ സിദ്ദീഖിൻ്റെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു.പ്രതിയുടെ സൗഹൃദ വലയത്തിൽ ഉളളവർ മിക്കവരും ലഹരി ഉപയോഗവും വിൽപനയും ഉളളവരാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ആഡംബര ബൈക്കുകളും കാറുകളും മറ്റും ഉപയോഗിക്കുന്ന പ്രതിയുടെ സാമ്പത്തിക സ്രോതസ്സും തുടർന്നുള്ള നീക്കങ്ങളും പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ടെന്നും സിഐ പറഞ്ഞു.പൊന്നാനി സിഐ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി,അഡീഷണൽ എസ്ഐ വിനോദ് ടിഎം ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സിവിൽ പൊലീസ് ഓഫീസർമാരായ,ശ്രീരാജ് ഹരിപ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.











