മഞ്ചേരി സ്വദേശിനിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ആറുപേർ അറസ്റ്റിലായി. സംഭവത്തിനു കൂട്ടുനിന്ന സ്ത്രീ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്നു വിശ്വസിപ്പിച്ചാണ് യുവതിയെ ലോഡ്ജിലെത്തിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയ മറ്റൊരുകേസിലാണ് യുവതിയുടെ ഭർത്താവ് ജയിലിലുള്ളത്.
മണ്ണാർക്കാട് അരിയൂർ കൊളർമുണ്ട വീട്ടിൽ രാമചന്ദ്രൻ (63), തിരൂർ വെങ്ങാലൂർ അത്തൻ പറമ്പിൽ റൈഹാൻ (45), കൊപ്പം വിളയൂർ മുണ്ടുക്കാട്ടിൽ സുലൈമാൻ (47), ഏലംകുളം കുന്നക്കാവ് പുറയത്ത് സൈനുൽ അബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല (27), പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി സനൂഫ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് കേസ്സിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ രാമചന്ദ്രൻ, ജസീല, സനൂഫ് എന്നിവർ ചേർന്ന് മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഞായറാഴ്ച രാവിലെ പരാതിക്കാരിയെ രാമചന്ദ്രൻ നടത്തുന്ന പെരിന്തൽമണ്ണയിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രാമചന്ദ്രൻ, റൈഹാൻ, സുലൈമാൻ, സൈനുൽ അബിദീൻ എന്നിവർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതിയെ കാഴ്ചവെച്ചതിന് റൈഹാൻ, സുലൈമാൻ, സൈനുൽ അബിദീൻ എന്നിവരിൽനിന്ന് പണംവാങ്ങി രാമചന്ദ്രൻ, ജസീല, സനൂഫ് എന്നിവർ പങ്കിട്ടെടുത്തതായും പരാതിയിലുണ്ട്.
ഞായറാഴ്ചയാണ് കേസ്സിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ രാമചന്ദ്രൻ, ജസീല, സനൂഫ് എന്നിവർ ചേർന്ന് മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഞായറാഴ്ച രാവിലെ പരാതിക്കാരിയെ രാമചന്ദ്രൻ നടത്തുന്ന പെരിന്തൽമണ്ണയിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രാമചന്ദ്രൻ, റൈഹാൻ, സുലൈമാൻ, സൈനുൽ അബിദീൻ എന്നിവർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതിയെ കാഴ്ചവെച്ചതിന് റൈഹാൻ, സുലൈമാൻ, സൈനുൽ അബിദീൻ എന്നിവരിൽനിന്ന് പണംവാങ്ങി രാമചന്ദ്രൻ, ജസീല, സനൂഫ് എന്നിവർ പങ്കിട്ടെടുത്തതായും പരാതിയിലുണ്ട്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.











