പാലക്കാട്: ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ 4 പേരിൽ 3 പേർ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിൽ ഉള്ളത്.
എൽസിയുടെ വീട്ടുമുറ്റത്ത് വച്ച് ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വീടിന് മുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ആക്കിയപ്പോഴാണ് അപകടം ഉണ്ടായത്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളുടെ പൊള്ളൽ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം അപകടത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു







