എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ കണ്ണംചിറ ബാറിന് പുറക് വശത്തെ കുളങ്കര പാടം വ്യാപകമായി തൂർക്കുന്നതായി പരാതി.ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെയാണ് പാടം വ്യാപകമായ തൂർക്കുന്നതെന്നാരോപിച്ച് ബി.ജെ. പി പ്രവർത്തകർ രംഗത്തെത്തി.പാടം തൂർക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് ബിജെപിയുടെ തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു.വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ കണ്ണംചിറ ബാറിന് പുറക് വശത്തെ കുളങ്കരപാടം മണ്ണും കെട്ടിട അവശിഷ്ട്ടങ്ങളുമിട്ടാണ് വ്യാപകമായി തൂർക്കുന്നത്.പലരും പാടം മതിൽ കെട്ടിതിരിച്ച ശേഷം പ്രതിഷേധം ഉയരാത്ത രീതിയിൽ സമയമെടുത്ത് അൽപ്പാൽപ്പമായി തൂർത്തു കൊണ്ട് വരുകയാണ് ചെയ്യുന്നതെന്നും പിന്നീട് ഈ സ്ഥലം ആവശ്യക്കാർക്ക് മുറിച്ച് വിൽക്കുകയും ചെയ്യുന്നതാണ് രീതിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെയാണ് പാടം വ്യാപകമായ തൂർക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.പഞ്ചായത്ത് കെട്ടിടം പൊളിച്ചതടക്കം തൂർക്കാൻ ഉപയോഗിക്കുന്നതായും അവർ ആരോപിച്ചു.പാടം തൂർക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനം.സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റവന്യു മന്ത്രിക്കും, ജില്ലാ കളക്ടർക്കും തഹസീൽദാർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകുമെന്നും ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ തടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി റജി കാലടി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ നന്ദകുമാർ ഞാണത്തിൽ, മോഹനൻ ആദാവിൽ, എം നടരാജൻ എന്നിവർ അറിയിച്ചു.








