തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടർന്ന് സ്ഥാപന ഉടമ പോലീസ്അറസ്റ്റ് ചെയ്തു.വല്ലപ്പാടിയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന പേരിൽ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്.
ഈ മാസം 15നാണ് സംഭവം.വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി എത്തിയ തൃക്കൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചതായി പറയുന്നത്.. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി ചികിത്സയുടെ മറവില്‍ സെബാസ്റ്റ്യന്‍ യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് ബലാത്സംഗംചെയ്‌തെന്നുമാണ് പരാതി.
കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ഇഎ, എഎസ്‌ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്‌ലിന്‍ ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.