തൃശൂർ: മയക്കുമരുന്ന് കേസിലെ മൂന്ന് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. മൂന്ന് പ്രതി കളുണ്ടായിരുന്ന ലഹരിക്കേസാണ് എസ്എച്ച്ഒ കെ.എം ബിനീഷ് മൂന്നാക്കിയത്. എംഡിഎംഎയാണെന്ന ധാരണയിൽ മയക്കുമരുന്ന് പിടികൂടിയതായിരുന്നു കേസ്.
കേസ് മൂന്നെണ്ണമാക്കിയതോടെ മൂന്ന് പ്രതികൾക്കും ജാമ്യം കിട്ടുന്ന സ്ഥിതിയായി. നിശ്ചിത അളവിൽ മയക്കുമരുന്ന് പിടികൂടിയാൽ മാത്രമേ, ജാമ്യ മില്ലാവകുപ്പ് ചുമത്താനാകൂ എന്നതിനാലാണ് മൂന്നു പേർക്കും ജാമ്യം കിട്ടിയത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ റേഞ്ച് ഡി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.