പെരുമ്പടപ്പ് പഞ്ചായത്തിലെ 7-8 വാർഡുകളിൽ ജൽ ജീവൻ മിഷൻ പൈപ്പ് ഇടാൻ പൊളിച്ച സ്ഥലത്ത് ടാറിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്.മൂന്ന് ലയർ ചെയ്യേണ്ട സ്ഥലത്ത് ഒരു ലയർ ചെയ്തു കരാറുകാർ തടിതപ്പുകയാണെന്നാണ് പരാതി.നാട്ടുകാര്‍ ജീവനക്കാരെ തടഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ എസ്റ്റിമെറ്റ് പ്രകാരം ഞങ്ങൾക്ക് ഒരു ലയറെ ചെയ്യേണ്ടതുള്ളൂ എന്നും പഞ്ചായത്ത് വർക്കുകൾ എല്ലാം ഒരു ലേയർ മാത്രമെ ചെയ്തിട്ടുള്ളൂ എന്നുമായിരുന്നു വിശദീകരണം.ഇവിടെയും ഞങ്ങൾ ഒരു ലേയർ ചെയ്യുകയുള്ളൂ എന്ന് വാശിപിടിച്ചതോടെ ഏറെ നേരം ജീവനക്കാരും നാട്ടുകാരുമായി തര്‍ക്കത്തിലായി.ഇതോടെ ചെറുവല്ലൂർ പടിഞ്ഞാട്ടുമുറിയിൽ കുറച്ചു ഭാഗത്ത് രണ്ട് ലയർ ടാര്‍ ചെയ്ത് ജീവനക്കാര്‍ തടിയൂരി.മെമ്പർമാരായ അഷ്റഫ്,മുക്കണ്ടത് അക്ബർ പൂവാങ്കര എന്നിവരുടെയും പൊതുപ്രവര്‍ത്തകരായ നജുമുദ്ധീൻ,ബഷീർ,സാജൻ,ഹുദയ്,ഇബ്രാഹിം പാലക്കൽ,ഗഫൂർ കുഞ്ഞു ബാപ്പു പാലക്കൽ,ഷറഫു എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരെ തടഞ്ഞത്.വർക്ക് നടക്കുന്ന സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ ആരും തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു











