തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ (24) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഹരികുമാറിന് സഹോദരി ശ്രീതുവിനെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമില്ലായിരുന്നെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലത്തെ പൊലീസ് ചോദ്യം ചെയ്യലിൽ ആദ്യം സഹോദരനെ സംരക്ഷിക്കുന്ന രീതിയിലെ ഉത്തരങ്ങളാണ് ശ്രീതു നൽകിയത്. സഹോദരിയോടുള്ള സനേഹകൂടുതൽ കാരമണാണ് ഹരികുമാർ കുട്ടികളോട് ദേഷ്യത്തിൽ പെരുമാറിയത്. മുമ്പൊരിക്കൽ ദേവേന്ദുവിനെ ദേഷ്യത്തിൽ എടുത്തെറിഞ്ഞ സംഭവമുണ്ടായെന്നും ശ്രീതു പറഞ്ഞു.ശ്രീതുവിൻറെ കുടുംബത്തിന് വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസും നാട്ടുകാരും പറയുന്നത്. പണം കടം നൽകി പലരും വീട്ടിലെത്തി ബഹളം വച്ചിരുന്നതായാണ് നാട്ടുകാർ പറയയുന്നത്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകോൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.ഇതിനിടിയിൽ കുഞ്ഞ് മരിക്കുന്നതിന് വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാൽ പൊലീസ് തെളിവുമായി ഹാജരാകാൻ നിർദേശിച്ചിരുന്നു. തുടർന്ന് തിരിച്ചെത്തിയ ഇവർ ദേവേന്ദു കൊല്ലപ്പെടുന്നതിനു തലേ ദിവസമാണ് പരാതി പിൻവലിച്ചത്ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ഇന്നലെ ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നലെ വീട്ടില്‍ നടക്കാനിരിക്കെയാണ് സംഭവം.