മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സർക്കാർ പൂർണമായും അവസാനിപ്പിച്ചതായി റിപ്പോർട്ട്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില പദ്ധതികളാണ് നിർത്തിയത്. പദ്ധതിക്കുള്ള നീക്കം തുടങ്ങിയത്2017ലും കരാർ ഒപ്പിട്ടത് 2019 സെപ്തംബറിലുമാണ്. പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തു. ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞില്ല. സോണ്ട ഇൻഫ്രാടെക് കമ്പനിയായിരുന്നു കരാർ എടുത്തത്. കെഎസ്ഐഡിസി ആയിരുന്നു നോഡൽ ഏജൻസി. സോണ്ടയെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ബ്രഹ്മപുരം തീപിടുത്തത്തിലെ വിവാദ കമ്പനിയായിരുന്നു സോണ്ട.രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താനാവാത്ത പദ്ധതിയായിരുന്നു ഇത്. സോണ്ട കമ്പനിക്ക് മുൻ പരിചയവും ഉണ്ടായിരുന്നില്ല. തുടക്കത്തിൽ തന്നെ അഴിമതി ആരോപണം ശക്തമായിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്കരണമായിരുന്നു കേരളത്തിൻ്റെ ലക്ഷ്യം. വേസ്റ്റ് ടു എനർജി വന്നതോടെ ബ്രഹ്മപുരമടക്കം മാലിന്യം കേന്ദ്രീകരിച്ചെത്തി. ഇത് മാലിന്യ നിർമാജന ലക്ഷ്യത്തെത്തന്നെ താറുമാറാക്കി.