തിരുവനന്തപുരം: മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ കാർഡുകൾ പുനഃസ്ഥാപിച്ചു. ആദ്യം പിൻവലിച്ച 13 കാർഡുകളാണ് പുനഃസ്ഥാപിച്ചത്. മെറ്റയ്ക്ക് റിപ്പോർട്ടർ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രി വി.ഡി സതീശനെതിരായ വാര്‍ത്തകളായിരുന്നു മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ കാര്‍ഡുകളിൽ പകുതിയോളമാണ് പുനഃസ്ഥാപിച്ചത്.
അതേസമയം മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പൊലീസ് മെറ്റയോട് വിവരം തേടി. മെറ്റയ്ക്ക് സൈബർ പൊലീസ് കത്തയച്ചു. പോസ്റ്റുകൾ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് നടപടി. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളിൽ നിന്നാണ് പോസ്റ്റുകൾ മെറ്റ മാറ്റിയത്.







