ചാലിശ്ശേരി:പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.വർഷങ്ങളായി ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ ഉൾപ്പെടെയുള്ള പത്തോളം പന്നികളെ പിടികൂടിയത്.പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകർക്ക് പരാതി ഉണ്ടായിരുന്നു.തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന് , പതിമൂന്ന് എന്നീ വാർഡുകളിലാണ് പന്നികളെ പിടികൂടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.ചൊവ്വാഴ്ച കാലത്ത് ഏഴ് മണി മുതൽ ആരംഭിച്ച പന്നി വേട്ടയിൽ പത്ത് പന്നികളെയാണ് വെടിവെച്ച് കൊന്നത്.മങ്കട സ്വദേശി വേട്ടക്കാരൻ അലിയുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സംഘമാണ് കാട്ടുപന്നികളെ വെടിവെച്ച് പിടികൂടിയത്.ജനപ്രതിനിധികളും, കർഷകരും നാട്ടുകാരുമെല്ലാം പന്നി വേട്ടയിൽ പങ്കെടുത്തു.പ്രത്യേക പരിശീലനം നേടിയ വേട്ട നായ്ക്കൾ മണം പിടിച്ചെടുത്ത് പന്നികളെ വേട്ടക്കാർക്ക് കാണിച്ചു നൽകി. തുടർന്നാണ് ഇവയെ നിറയൊഴിച്ച് കൊന്നത്. കാൽ ലക്ഷത്തോളം രൂപയാണ് കർഷർ ഇതിനായി ചിലവഴിച്ചത്.ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും കർഷകർക്ക് ആവശ്യമായ പിൻതുണ നൽകി.മുൻപും സമാന രീതിയിൽ പ്രദേശത്ത് പന്നി വേട്ട നടത്തിയിരുന്നു