പൊന്നാനി:പൊന്നാനിയിൽ വീണ്ടും ലഹരി വേട്ട.3 ഗ്രാം എംഡിഎംഎ യുമായി 2 യുവാക്കള്‍ പിടിയിലായി.മട്ടാഞ്ചേരി സ്വദേശി 34 വയസുള്ള താടിക്കൽ റിസ്‌വാൻ,ഫോർട്ട് കൊച്ചി സ്വദേശി 24 വയസുള്ള കൂരിക്കുഴിയിൽ അധീർ എന്നിവരെയാണ് പൊന്നാനി സിഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പിടികൂടിയത്.പൊന്നാനി സ്വദേശിയായ ഒരാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തീരദേശ മേഖലകളിൽ ലഹരി വിൽപനക്കാരെ കുറിച്ച് പോലിസ് നിരീക്ഷണം നടത്തി വരുന്നതിനിടെ മുല്ല റോഡിൽ നിന്നാണ് നിർത്തിയിട്ട കാറിലും പുറത്തുമായി നിന്ന 3 പേരെ പേരെ സംശയാസ്പദമായ രീതിയില്‍ ചോദ്യം ചെയ്തത്.പുതുവർഷത്തിൽ വെളിയങ്കോട് നിന്നും 3 ഗ്രാം എംഡിഎംഎ യുമായി അക്രമ കേസിലെ പ്രതിയെയും സുഹൃത്തിനെയും പൊന്നാനി പോലിസ് പിടികൂടിയിരുന്നു.പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ,എസ്ഐ മാരായ അനിൽ. ടി.ഡി ,ഷിജിമോൻ.ടി.പി ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജു കുമാർ,നാസർ,പ്രശാന്ത് കുമാർ ,സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് ,സജീവ്,മന്മഥൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്