പൊന്നാനി:മുന്‍ കൗണ്‍സിലറെയും കുടുംബത്തെയും വീട്ടില്‍ കയറി അക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.കോട്ടത്തറ സ്വദേശികളായ 23 വയസുള്ള കളരി പറമ്പിൽ ഹൃതിക്,ഇയാളുടെ സുഹൃത്ത് 32 വയസുള്ള മംഗലത്ത് 32 വിഷ്ണു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.
തേവർ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി വീടിനു സമീപത്ത് രാത്രിയിൽ ലഹരി ഉപയോഗിച്ച് ബഹളം വെച്ചതിനെ പരിസരവാസികൾ ചോദ്യം ചെയ്തതിരുന്നു.ഇതിനിടെ സഹോദരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മുൻ വാർഡ് കൗൺസിലർ കൂടിയായ കളരി പറമ്പിൽ ശ്യാമളയെയും കുടുംബത്തെയും സംഘം ചേര്‍ന്ന് വീട്ടിൽ കയറി ആക്രമിച്ച് പരിക്കേല്‍പിക്കുകയായിരുന്നു.തിരൂർ ഡിവൈഎസ്പി ബാലകൃഷ്ണൻ്റെ നിര്‍ദേശത്താല്‍ പൊന്നാനി സിഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടോ എന്ന വിവരം പോലിസ് അന്വേഷിച്ച് വരികയാണ്.പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും.