വളാഞ്ചേരി:മലപ്പുറം തൃശൂർ കോഴിക്കോട് ജില്ലകളിലായി നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന നടത്തി വന്ന അന്തര്‍ജില്ലാ മോഷ്ടാക്കള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20)കുറ്റിപ്പുറം സ്വദേശി കുന്നത്ത് വളപ്പിൽ നിതിൻദാസ്(21) തവനൂർ കാക്കശ്ശേരി കുന്ന് കുറുപ്പം വീട്ടിൽ റിജിൻ ദാസ്(22) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോയതോടെയാണ് വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമും വളാഞ്ചേരി പോലീസും ചേര്‍ന്നാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാക്കളെ വലയിലാക്കിയത്. 50 ഓളം സിസിടിവി ക്യാമ കൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട നൂറോളം മുൻ കുറ്റവാളികളെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസിന് തിരിച്ചറിയാനായത്പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കഴിഞ്ഞ മാസത്തില്‍ ജില്ലയിലെ കുറ്റിപ്പുറം തവനൂർ,അയങ്കലംതൃശ്ശൂർ ജില്ലയില്‍ പേരാമംഗലം,കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മൂന്ന് പേരടങ്ങുന്ന സംഘം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്.തിരൂർ പൊന്നാനി പട്ടാമ്പി എന്നിവിടങ്ങളിലാണ.
മോഷ്ടിച്ച വാഹനങ്ങളും ബാറ്ററികളും വിൽപ്പന നടത്തുന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.മോഷണം പോയ ബൈക്കുകൾ ഇവിടങ്ങളിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.പിടിയിലായ റിജിൻ ദാസിന് മുൻപ് തൃശ്ശൂർ ജില്ലയിലും തിരൂരിലും ബൈക്ക് മോഷണ കേസുകൾ ഉണ്ടായിരുന്നതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. മോഷണം നടത്തി കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു പറഞ്ഞു.തിരൂർ ഡിവൈഎസ്പി എഎം സിദ്ധിക്കിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു,തിരൂർ ഡാന്‍സാഫ് ടീമിലെ എഎസ്ഐ മാരായ രാജേഷ്,ജയപ്രകാശ്, എസ് സിപിഒ ഉദയകുമാർ,സിപിഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ എസ് സിപിഒ മാരായ നിതിൻ,ഷിജിൻ,സിപിഒ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്










