• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

ckmnews by ckmnews
July 20, 2026
in Crime, Kerala
A A
നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ
0
SHARES
301
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ. 20 ലക്ഷം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്.

കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെയും സുധാകരന്റെ മക്കളുടെയും ഉള്‍പ്പടെ ആവശ്യം.

വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞിരുന്നു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറയുന്നത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. 2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയല്‍വാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംശയവും, കടുത്ത മദ്യപാനവും മൂലമാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം ചെന്താമരയെ ഉപേക്ഷിച്ചുപോയത്. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി സജിതയെ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാന്‍ കാരണം ഇവരാണെന്നായിരുന്നു പ്രതിയുടെ ആരോപണം. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.

Related Posts

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍
Kerala

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

July 20, 2026
92
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട്ട് 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട്ട് 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

July 20, 2026
113
നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ
Kerala

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

July 20, 2026
40
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു
Crime

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
166
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി
Kerala

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

July 20, 2026
294
സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം
Kerala

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം

July 20, 2026
69
Next Post
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

ആവേശം അണപൊട്ടി'ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍'അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

Recent News

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
2
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

July 20, 2026
96
തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

July 20, 2026
42
വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

July 20, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025