ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതായി കുടുംബത്തെ അറിയിച്ചു. പ്രതിയെ വെറുതെ വിടില്ലെന്ന് മന്ത്രിയുടെ കുടുംബത്തിന് ഉറപ്പ് നൽകി.സാവരിയയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒരേ ഹോസ്റ്റലിൽ താമസിച്ചിരുന്ന സദറുൽ അനം സാവരിയയെ നിരന്തരം മർദിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.പ്രണയം നടിച്ച് മതപരിവർത്തനത്തിന് സാവരിയയെ നിർബന്ധിച്ചിരുന്നതായും എന്നാൽ അവസാന നിമിഷംവരെ അതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സഹപാഠികൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു.മൃതദേഹത്തിൽ മുറിവേൽക്കാത്ത ഭാഗങ്ങളില്ലെന്നും ശരീരമാസകലം മുറിവുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.ഉസ്ബകിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിക്കുകയും മൃതദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചുതരികയും ചെയ്തിരുന്നു






