കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി.കുറ്റിപ്പുറം കൊളത്തോൾ സ്വദേശി മുളയംപറമ്പിൽ റിയാസ്(36)തവനൂർ അയങ്കലം സ്വദേശി ഊരാത്ത് പറമ്പിൽ റഹീം(32)എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാന്‍സഫ് ടീമും കുറ്റിപ്പുറം പോലീസും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി തിരൂർ ഡിവൈഎസ്പി എഎം സിദ്ധിക്കിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കുറ്റിപ്പുറം സിഐ മണികണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.റിയാസിന്റെ ചെമ്പിക്കലിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും ലഹരിയുമായി പിടികൂടിയത്.ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് കുറ്റിപ്പുറം മേഖലയിൽ എത്തിച്ച് വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ സംഘത്തില്‍ പെട്ട രണ്ട് പേരെ എംഡിഎംഎ യുമായി തിരൂരും കുറ്റിപ്പുറത്തുമായി നേരത്തെ പിടികൂടിയിരുന്നു.വിലകൂടിയ വാഹനങ്ങളിലാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതെന്നും പ്രദേശത്തെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിതരണം ചെയ്തു വരുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികള്‍ വെളിപ്പെടുത്തിയതായും അന്വേഷണസംഘം അറിയിച്ചു.
മുമ്പ് കുറ്റിപ്പുറത്ത് എംഡിഎംഎ യുമായി പിടിയായിലായതിനു ശേഷം കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു റഹീം. ഇവരിൽ നിന്ന് എംഡിഎംഎ പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടുബുകളും ഒസിബി പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്.തിരൂർ ഡിവൈഎസ്പി എഎം സിദ്ധിക്കിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂർ ഡാന്‍സാഫ് ടീമിലെ ലെ എഎസ്ഐ മാരായ രാജേഷ്, ജയപ്രകാശ്,സിപിഒ മാരായ ശ്രീഷ്,ഉണ്ണിക്കുട്ടൻ,കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ മണികണ്ഠൻ,എസ്ഐ ശ്രീനിവാസൻ,എഎസ്ഐ മാരായ രാജേഷ്,സജുകുമാർ,എസ് സി പി ഒ പ്രശാന്ത്,സിപിഒ മാരായ ലിബിൻ,അനീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.







