പെരുമ്പിലാവ്:സംസ്ഥാന പാതയില്‍ കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു.പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കൊരട്ടിക്കര ബദരിയ്യ പള്ളിക്ക് സമീപത്താണ് അപകടം.
മലപ്പുറത്ത് നിന്ന് വന്നിരുന്ന ഗുരുവായൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും തൃശ്ശൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുയായിരുന്ന ദുര്‍ഗ്ഗ ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശികളായ പന്തായിൽ പ്രഭിന്റെ ഭാര്യ 24 വയസുള്ള മഞ്ജു 4 വയസുള്ള മകൾ അശ്വിത അമ്മ 55 വയസുള്ള ബിന്ദു എന്നിവര്‍ക്കാണ് ഗുരുതമായി പരിക്കേറ്റത്.ഇവരെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഓടിച്ചിരുന്ന 32 വയസുള്ള ജിഷ്ണു സഹോദരൻ 24 വയസുള്ള പ്രഭിൻ എന്നിവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്സിൽ ഉണ്ടായിരുന്ന കൊരട്ടിക്കര സ്വദേശി 36 വയസുള്ള കോഴിക്കലാത്ത് അശ്വതി തൃക്കണാപുരം മാടമ്പി കാട്ടിൽ പരേതനായ ഐകുട്ടിയുടെ ഭാര്യ 50 വയസുള്ള സഫിയ എന്നിവരെയും പരിക്കുകളോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ബസിൻ്റെ മുൻവശം ഭാഗികമായും തകർന്നു.കുന്നംകുളം പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി











