ചങ്ങരംകുളം : കോൾ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി. തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് ക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.തൊഴിലാളികളെ ലഭിക്കാത്തത് കർഷകർക്ക് അധിക ബാധ്യതയായി മാറിയിരിക്കുകയാണ്. കൊയ്തെടുത്ത നെല്ല് ഉണക്കുന്നതിനും ചാക്കിൽ ആക്കുന്നതിനും ആളുകളെ ലഭിക്കാത്തതിനാൽ നെല്ല് പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിൽ.നാട്ടിൻ പ്രദേശങ്ങളിലുള്ള ആളുകൾ കാർഷിക തൊഴിലിലേക്ക് എത്താത്തതും പ്രതിസന്ധി ശക്തമാക്കുന്നു. തുരുത്തുമ്മൽ കോൾപടവും പരൂർ കോൾപടവ് പ്രദേശങ്ങളിലുമാണ് ഇപ്പോൾ കൊയ്ത്ത് പുരോഗമിക്കുന്നത്.











