പൊന്നാനി:കുറ്റന്വേഷണ മികവിന് സംസ്ഥാന തലത്തിൽ നൽകുന്ന ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിന് പൊന്നാനി സ്റ്റേഷനിലെ ഉദ്ധ്യോഗസ്ഥരും സ്ക്വോഡ് അംഗങ്ങളും അടങ്ങിയ പ്രത്യേക അന്വേഷണ സംഘം അർഹരായി.പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേരടങ്ങുന്ന സംഘത്തിനാണ് അംഗീകാരം.2024 വർഷത്തിൽ വിഷു സമയത്താണ് പൊന്നാനി ബിയ്യത് പ്രവാസിയുടെ വീട്ടിൽ നിന്നും 500 പവനോളം സ്വർണം മോഷണം പോയത്. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ സിസിടിവി ഡിവിആർ ഉൾപ്പടെയാണ് മോഷ്ട്ടാക്കൾ കവർച്ച ചെയ്തത്. 8 മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ആണ് വാടാനപ്പള്ളി സ്വദേശിയും അമ്പത്തിലധികം കളവ് കേസുകളിൽ പ്രതിയുമായ ഓട്ടോ സുഹൈലിനെയും കൂട്ടാളി പൊന്നാനി സ്വേദേശി നാസറിനെയും അന്വേഷണ സംഘം പിടികൂടിയത്. വില്പന നടത്തിയ ഒന്നര കിലോ സ്വർണ്ണവും വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ 3 കിലോ സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു.മലപ്പുറം ജില്ലാ പോലീസിന് അഭിമാനകരമായി മോഷ്ടാക്കളെ കണ്ടെത്തി സ്വർണം വീണ്ടെടുത്ത പഴുത്തതടച്ച അന്വേഷണത്തിൽ ഉടനീളം പ്രവർത്തിച്ച സംഘത്തിനാണ് കുറ്റന്വേഷണ മികവിന് സംസ്ഥാന തലത്തിൽ നൽകുന്ന ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിന് അർഹത നേടിയത്.തിരൂർ ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണൻ,പൊന്നാനി സിഐ ആയിരുന്ന ജലീൽ കറുത്തേടത്ത്.പൊന്നാനി എസ്ഐ അനിൽകുമാർ പൊന്നാനി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ കെ. വി,തിരൂർ ഡിവൈഎസ്പി ഓഫീസിലെ എസ്ഐ നവീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് ,നിലമ്പൂർ ഡാൻസാഫ് എസ്ഐ അസൈനാർ തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്ഐ ജയപ്രകാശ് എഎസ്ഐ രാജേഷ്,എഎസ്ഐ ജയപ്രകാശ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ,ഉദയകുമാർ ,ഉണ്ണിക്കുട്ടൻ ,എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേഷണ മികവിന് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി മെഡൽ വിതരണം ചെയ്യും.









