പാലക്കാട്: കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും യു.ഡി.എഫിന് ലീഡ് ചെയ്യാൻ കഴിയാതിരുന്ന മുനിസിപ്പാലിറ്റി ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയെന്ന് കെ. മുരളീധരൻ. എൽ.ഡി.എഫ് അവസാന ദിവസങ്ങളിൽ ഇറക്കിയ പരസ്യം ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കിയെന്നും മുരളി. അതാണ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയിട്ടുപോലും മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും സി.പി.എമ്മിന് ഒരടി നൽകണമെന്ന ആഗ്രഹത്തിൽ തന്നെ ചെയ്തതാണ്. പാലക്കാട്ട് നല്ല തിളക്കമാർന്ന വിജയമാണ്. പക്ഷേ ചേലക്കരയിലുണ്ടായ തിരിച്ചടി പാർട്ടി ഗൗരവത്തിൽ തന്നെ കാണും. പാലക്കാട്ട് നടന്നതിനേക്കാൾ സിസ്റ്റ്മാറ്റിക് വർക്ക് കാണാൻ കഴിഞ്ഞത് ചേലക്കരയിലാണെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.”പാലക്കാട് വർക്ക് മോശമെന്നല്ല പറഞ്ഞത്. ഇതുവരെ ചേലക്കരയിൽ കാണാത്തൊരു മുന്നേറ്റം യു.ഡി.എഫ്. നടത്തി. പക്ഷേ കഴിഞ്ഞ ലോക്സഭയിൽ കിട്ടിയ നേട്ടം പോലും അവിടെയുണ്ടാക്കാൻ കഴിഞ്ഞില്ല. ജനങ്ങൾ ഞങ്ങളെ നല്ലരീതിയിൽ സ്വീകരിച്ചതിനൊപ്പം ഒരു വാണിങ്ങും ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്നൊരു സൂചന കൂടി ചേലക്കര ഞങ്ങൾക്ക് നൽകുന്നുണ്ട്. പക്ഷേ, ചേലക്കരയിലെ പരാജയം ഞങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. ജനവിധിയെ ഞങ്ങൾ വിനയപൂർവ്വം സ്വീകരിക്കുന്നു. നല്ല കരുത്തോടെ യു.ഡി.എഫ്. ഭാവിയിൽ മുന്നോട്ട് പോകും.”, കെ.മുരളീധരൻ പ്രതികരിച്ചു.ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും സി.പി.എമ്മിന് ഒരടി നൽകണമെന്ന ആഗ്രഹത്തിൽ തന്നെ ചെയ്തതാണ്. പാലക്കാട്ട് നല്ല തിളക്കമാർന്ന വിജയമാണ്. പക്ഷേ ചേലക്കരയിലുണ്ടായ തിരിച്ചടി പാർട്ടി ഗൗരവത്തിൽ തന്നെ കാണും. പാലക്കാട്ട് നടന്നതിനേക്കാൾ സിസ്റ്റ്മാറ്റിക് വർക്ക് കാണാൻ കഴിഞ്ഞത് ചേലക്കരയിലാണെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.”പാലക്കാട് വർക്ക് മോശമെന്നല്ല പറഞ്ഞത്. ഇതുവരെ ചേലക്കരയിൽ കാണാത്തൊരു മുന്നേറ്റം യു.ഡി.എഫ്. നടത്തി. പക്ഷേ കഴിഞ്ഞ ലോക്സഭയിൽ കിട്ടിയ നേട്ടം പോലും അവിടെയുണ്ടാക്കാൻ കഴിഞ്ഞില്ല. ജനങ്ങൾ ഞങ്ങളെ നല്ലരീതിയിൽ സ്വീകരിച്ചതിനൊപ്പം ഒരു വാണിങ്ങും ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്നൊരു സൂചന കൂടി ചേലക്കര ഞങ്ങൾക്ക് നൽകുന്നുണ്ട്. പക്ഷേ, ചേലക്കരയിലെ പരാജയം ഞങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. ജനവിധിയെ ഞങ്ങൾ വിനയപൂർവ്വം സ്വീകരിക്കുന്നു. നല്ല കരുത്തോടെ യു.ഡി.എഫ്. ഭാവിയിൽ മുന്നോട്ട് പോകും.”, കെ.മുരളീധരൻ പ്രതികരിച്ചു.പ്രിയങ്ക ഗാന്ധിക്ക് ഉദ്ദേശിച്ച ഭൂരിപക്ഷം നൽകാൻ സാധിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും സന്ദീപ് വാര്യർ വന്നതുകൊണ്ട് പാർട്ടിക്ക് വോട്ടൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.











