• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്.തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി,അഭിവാദ്യം ചെയ്യൽ മത്സരങ്ങൾ ചെയ്യിക്കുന്നതിനും നിയന്ത്രണം

Ckmnews Admin by Ckmnews Admin
November 14, 2024
in UPDATES
A A
തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്.തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി,അഭിവാദ്യം ചെയ്യൽ മത്സരങ്ങൾ ചെയ്യിക്കുന്നതിനും നിയന്ത്രണം
0
SHARES
323
VIEWS
Share on WhatsappShare on Facebook

ആന എഴുന്നള്ളിപ്പിന് മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി.പൊതുവഴിയിൽ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയിൽ ആനകളെ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ പറയുന്നു.തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററിൽ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത് എന്നും 125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുതെന്നും മാർഗരേഖയില്‍ പറയുന്നു. ആറു മണിക്കൂറിലധികം ആനയെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമർശിച്ചു

ഒരു ദിവസത്തിൽ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യൽ മത്സരങ്ങൾ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാർഗനിർദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങണമെന്നും ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാതല സമിതി ഉറപ്പുവരുത്തണം. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ മൂന്ന് ദിവസമെങ്കിലും ആനയ്ക്ക് വിശ്രമം വേണമെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുടെ ബെ‍ഞ്ച് മാർഗരേഖയില്‍ വ്യക്തമാക്കുന്നു

ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉത്സവ കമ്മിറ്റിക്കാർ തയാറാക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലസൗകര്യം ഇല്ലെങ്കിൽ ജില്ലാതല സമിതി അനുമതി നൽകരുത്. ആനകൾ തമ്മിൽ മൂന്നു മീറ്റർ ദൂരപരിധി പാലിക്കണം. തീവെട്ടികളിൽ നിന്നും അഞ്ചു മീറ്റർ ദൂരപരിധി ഉറപ്പാക്കണം. ആനകളുടെ എട്ടു മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റർ മാറിയേ ആനയെ നിർത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റിൽ കൂടുതൽ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിർത്താനോ പാടില്ലെന്നും കോടതി നിർദേശിച്ചു.

നാട്ടാന പരിപാലനം സംബന്ധിച്ച് സുപ്രീം കോടതി 2015ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും സൗകര്യപൂർവം അത് അവഗണിക്കുകയും െചയ്തെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ നിലവിലുള്ള നിയമത്തിലെ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ചില മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നിയമനിർമാണം നടത്തുകയല്ല എന്നും കോടതി തുടക്കത്തിൽ തന്നെ വ്യക്തമാക്കി

കേരളത്തിൽ ആനകളെ ഉത്സവത്തിനും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. മതാചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരു പറഞ്ഞാണ് പലതും. എന്നാൽ യാതൊരു ശ്രദ്ധയും കൊടുക്കാതെ ആനയെ വാണിജ്യപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും മതത്തിലെ ആചാരങ്ങൾക്ക് ആനകൾ നിർബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ മുതൽ‍ മേയ് മാസം വരെയുള്ള സമയത്ത് ഒട്ടേറെ ഉത്സവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇവിടെയെല്ലാം തന്നെ ആനകളെ എഴുന്നെള്ളിക്കാറുമുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അവയുടെ ശാരീരികാവസ്ഥകള്‍ പരിഗണിക്കാതെ ആനകളെ ട്രക്കിൽ കൊണ്ടുപോവുകയാണ്. എത്ര ആനകളെ എഴുന്നള്ളിക്കണം എന്ന കാര്യത്തിൽ പോലും മത്സരമാണ് പലയിടത്തും.

2018ൽ 509 നാട്ടാനകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 2024 ആകുമ്പോൾ ഇവയിലെ 33 ശതമാനം ആനകള്‍ക്കും ജീവൻ നഷ്ടമായി. ഇത് വലിയ ആശങ്ക ഉണർത്തുന്ന കാര്യം തന്നെയാണ്. 2018–34, 2019–19, 2020–22, 2021– 24, 2022–19, 2023–21, 2024– 21. അതായത് 7 വർഷത്തിനുള്ളിൽ 160 ആനകൾ കേരളത്തിൽ ചരിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആകെയുള്ള 388 നാട്ടാനകളിൽ 349 എണ്ണവും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലെ പല ആനകൾക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ ഇല്ല എന്നതും വെളിവായിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ സർക്കാർ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.

ചില ഉത്സവങ്ങളുടെ ഭാഗമായി ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യൽ തുടങ്ങിയവ ചെയ്യിക്കുന്നത് നടക്കുന്നുണ്ട്. ആനകളെ പിന്നിലെ രണ്ടു കാലിൽ നിർത്തി അഭിവാദ്യം ചെയ്യിക്കുന്ന ചടങ്ങ് ‘തിരുനക്കര പൂര’ത്തിന് നടന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനകളെ കൊണ്ട് മത്സരത്തിന്റെ ഭാഗമായി അത്തരം കാര്യങ്ങൾ ചെയ്യിക്കുന്നത് 2001ലെ ‘പെർഫോമിങ് ആനിമൽ (റജിസ്ട്രേഷൻ) നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി

പല ഉത്സവങ്ങളും നടക്കുന്നത് കടുത്ത ചൂടുകാലത്താണ്. ആനകളെ അവയ്ക്ക് മുകളിൽ തണലില്ലാതെ എഴുന്നെള്ളിക്കുന്നത് ക്രൂരതയാണ്. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റിൽ കൂടുതൽ എഴുന്നെള്ളിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്ത് നിർത്താനോ പാടില്ല. ആനകളെ എഴുന്നെള്ളിക്കുമ്പോൾ ആവശ്യത്തിന് തണൽ അവയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനം സംഘാടകർ ചെയ്തിരിക്കണമെന്നും കോടതി നിർദേശിച്ചു.

2012ലെ നാട്ടാന പരിപാലന നിയമത്തിലെയും 2015ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും കർശനമായി പാലിച്ചിരിക്കണമെന്ന് കോടതി നിർദേശിച്ചു. സർക്കാർ പുതിയ ചട്ടം രൂപീകരിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി മാർഗനിർദേശം അനുസരിച്ചുള്ള ചില നിര്‍ദേശങ്ങൾ കൂടി തങ്ങൾ മുന്നോട്ടു വയ്ക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ആനകളുടെ എഴുന്നെള്ളിപ്പും മറ്റും പരിശോധിക്കുന്നതിന് രൂപീകരിക്കണമെന്ന് 2012ലെ നിയമത്തിൽ നിർദേശിച്ചിട്ടുള്ള ജില്ലാതല സമിതി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിർ‍ദേശിക്കുന്ന, ജില്ലകളിലെ മൃഗസംരക്ഷണ സംഘടനകളിൽ നിന്നുള്ള ഒരംഗം ഉൾപ്പെട്ടിരിക്കണം. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എലിഫന്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും ദേവസ്വങ്ങൾക്ക് ഹൈക്കോടതി നിർ‍ദേശം നൽകി. ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന് അനുമതി നൽകുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണമെന്നും മാര്‍ഗരേഖയിൽ പറയുന്നു

Related Posts

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു
UPDATES

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു

June 23, 2025
പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

June 23, 2025
കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി
UPDATES

കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി

June 23, 2025
ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്
UPDATES

ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

June 23, 2025
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്
UPDATES

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്

June 23, 2025
വിദ്യാർഥിനി കായലിൽ മുങ്ങിമരിച്ചു; അപകടം കുടുംബത്തിനൊപ്പം കുളിക്കുമ്പോൾ
UPDATES

വിദ്യാർഥിനി കായലിൽ മുങ്ങിമരിച്ചു; അപകടം കുടുംബത്തിനൊപ്പം കുളിക്കുമ്പോൾ

June 23, 2025
Next Post
മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലന്‍സ് മറിഞ്ഞു, രോഗി മരിച്ചു

മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലന്‍സ് മറിഞ്ഞു, രോഗി മരിച്ചു

Recent News

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു

June 23, 2025
പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

June 23, 2025
കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി

കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി

June 23, 2025
ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

June 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.