പൊന്നാനി:മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയിൽ.പൊന്നാനി കോ ഒപ്പറേറ്റീവ് ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് പൊന്നാനി കടവനാട് സ്വദേശി പാലക്ക വളപ്പിൽ കുഞ്ഞി ബാവയുടെ മകൻ 36 വയസുള്ള റഷീദിനെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് ബാങ്കില്‍ ആഭരണം പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം ഏർപ്പെടുത്തി കൊടുത്തത് റഷീദ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുറങ്ങ് എന്ന സ്ഥലത്ത് ബന്ധുവിൻ്റെ കോർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ് വന്ന റഷീദിനെ പഴുതടച്ച നീക്കങ്ങളിലൂടെയാണ് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പിടികൂടി യത്.
2023,2024 വർഷങ്ങളിലായി രണ്ട് തവണ സമാനമായ തട്ടിപ്പ് നടത്തിയതിന് റഷീദ് പൊന്നാനി പോലിസിന്റെ പിടിയിലായിരുന്നു. 8 മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റഷീദ് ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.2016 വർഷത്തിൽ പുരാവസ്തു വിൽക്കാനുണ്ട് എന്ന് കാണിച്ച് 20 ലക്ഷത്തോളം രൂപ തട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.മുക്ക് പണ്ടം പണയം വെച്ച കേസില്‍ കടവനാട് സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ റഷീദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് ബന്ധുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പുറങ്ങിൽ ഉള്ള ബന്ധുവിൻ്റെ വാടക കോർടേഴ്‌സിൽ നിന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ്,ജൂനിയർ എസ്ഐ നിതിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,വിപിൻ രാജ്,സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റഷീദിനെ പിടികൂടിയത്







