ചങ്ങരംകുളം:ആഫ്രിക്കൻ ഒച്ചു വ്യാപിച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂര്‍ അരിക്കാട് പ്രദേശത്ത്
കോളേജ് ഓഫ് അഗ്രിക്കൾച്ചർ,മണ്ണുത്തി,കീട ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടര്‍ ബെറിൻ പത്രോസന്റെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണാതെ വന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് അവബോധം നൽകുന്നതിനാണ് സംഘം എത്തിയത്.പൊന്നാനിയിയിലെ കാർഷിക ഗ്രാമമായ അരിക്കാട് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചു വ്യാപനം മൂലം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒച്ചിനെ തുരത്താൻ കഴിയാത്തത് കർഷകരെ പ്രതിസന്ധിയിൽ ആക്കുകയാണ്,വിളകള്‍ നശിപ്പിച്ചിരുന്ന ഒച്ചുകള്‍ വീടുകളിൽ കിണറുകളിൽ വരെ കണ്ടു തുടങ്ങിയത് ഗുരുതമായആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.ഒച്ചിനെതിരെ കെണി ഒരുക്കുന്നത് മികച്ച മാർഗങ്ങളിൽ ഒന്നാണെന്നു സംഘം പറഞ്ഞു .കാബേജ് കോളിഫ്ലലവർ ഇല എന്നിവ തണലുള്ള പ്രദേശത്ത് നിക്ഷേപിച്ചു ഒ ച്ചിനെആകർഷിക്കുകയും പിന്നീട് ഇവയെ കൊന്നൊടുക്കുന്നതുമാണ് ഈ രീതി.മറ്റൊന്ന് പഞ്ചായത്ത് കൾ നേരിട്ട് ഇടപ്പെട്ട് ഒച്ച് ഒന്നിന് ഒരു രൂപ വില നിശ്ചയിച്ച് ജനങ്ങളിൽ നിന്ന് ശേഖരിച്ചു നശിപ്പിക്കുന്നതും പലയിടത്തും പരീക്ഷിച്ചു വിജയിച്ച മാർഗമാണ്.കാർഷിക സർവകലാശാല യിലെ മുതിർന്ന അംഗം ഡോക്ടർ. എം എസ് സ്മിത. പെരുമ്പടപ്പ് എ ഡി എ. ഏ. വി വിനയൻ. കൃഷി ഓഫീസർ ചിപ്പി,പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.







