ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്തിൽ തെരുവുവിളക്കു
കൾ കത്തുന്നില്ലെന്ന് ആരോപിച്ച് നന്നംമ്മുക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പര്‍മാര്‍ റാന്തൽ കത്തിച്ഛ് എത്തി പ്രതിഷേധിച്ചു.വർഷം തോറും തെരുവ് വിളക്ക് നന്നാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പഞ്ചായത്തിലെ എല്ലാ വാർഡിലും, പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും വിഷയ ത്തിൽ പഞ്ചായത്ത് അനാസ്‌ഥ തുടരുകയാണെന്നും യുഡിഎഫ് മെമ്പർമാർ ആരോപിച്ചു.ബുധനാഴ്ച രാവിലെ നടന്ന ഭരണസമിതി യോഗത്തിലേക്കാണ് റാന്തൽ കത്തിച്ചും കൈകളിൽ മെഴുക് തിരി കത്തിച്ചും യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്.നിരവധി തവണ ബോർഡ് യോഗങ്ങളിൽ ഈ വിഷയം ഗൗരവമായി ഉന്നയിച്ചിട്ടുണ്ടെന്നും യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തിനും ഉണ്ടായില്ലെന്നും മെമ്പർമാർ പറഞ്ഞു.സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസ് എത്തി യുഡിഎഫ് മെമ്പര്‍മാരുമായി സംസാരിച്ചെങ്കിലും യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധം തുടര്‍ന്നു.ഏഴ് ലക്ഷത്തോളം രൂപ തെരുവ് വിളക്ക് റിപ്പയർ ചെയ്യുന്നതിന് പദ്ധതിയിൽ വക ഇരുത്തിയിട്ടും കൃത്യമായ റിപ്പയർ നടക്കുന്നില്ലെന്നും,ഇത്തരത്തിൽ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്
നടത്തുന്ന പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉള്ള അനാസ്ഥ അവസാനിപ്പിച്ഛ് ലൈറ്റ് റിപ്പിയർ നടത്തുന്നതിലുള്ള ഉറപ്പ്
ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരക്കാര്‍ അറിയിച്ചു. തുടർന്ന് ബോർഡ് യോഗം തുടങ്ങുവാൻ കഴിയാത്ത സാഹചര്യത്തിൽ സമരക്കാരുമായി പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ള അധികാരികൾ ചർച്ച നടത്തിയതിനെ തുടർന്ന്
ഇന്ന് തന്നെ ലൈറ്റ് റിപ്പയർ ടെണ്ടർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.മെമ്പർമാരായ
അഷ്‌റഫ് കാട്ടിൽ,മുസ്തഫ ചാലുപറമ്പിൽ, വികെ എം നൗഷാദ്, ഫയാസ് കെ, സാദിഖ് നെച്ചിക്കൽ, ശാന്തിനി രവീന്ദ്രൻ, റഈസ അനീസ്, രാഗി രമേഷ് എന്നിവർ സമരത്തിന് നേതൃത്വം
നൽകി.മെമ്പർമാർക്ക് നൽകിയ ഉറപ്പ് അടിയന്തരമായി നടപ്പിലായില്ലെങ്കിൽ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് വരും ദിവസങ്ങളിൽ പഞ്ചായത്തിന് അകത്തും പുറത്തും വലിയ രീതിയിലുള്ള ശക്തമായ ജനകിയ സമരങ്ങൾ നടത്തുമെന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.










