വിലപേശല്‍ രാഷ്ട്രീയത്തിനു വഴങ്ങാന്‍ കഴിയില്ലെന്നും പി.വി.അന്‍വറിനു മുന്നില്‍ വാതിലടയ്ക്കാനുള്ള തീരുമാനമെടുത്തത് യുഡിഎഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്‍വറിനെ ആരും ചവിട്ടിപ്പുറത്താക്കിയതല്ല. തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും അന്‍വര്‍ എനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്നു. ഒരക്ഷരം പോലും ഞാനോ യുഡിഎഫ് നേതാക്കളോ തിരിച്ചു പറഞ്ഞില്ല. യുഡിഎഫിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സതീശൻ പറഞ്ഞു
യുഡിഎഫിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ നിലവില്‍ അന്‍വറില്ല. അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടെന്നത് യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനമാണ്. ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് അന്‍വറിന്റെ കാര്യം പുനഃപരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു.