പൊന്നാനി:പൊന്നാനി നഗരസഭയിലെ തെരുവ് വിളക്കുകൾ മിഴി ചിമ്മിയിട്ട് മൂന്ന് മാസത്തിലധികമായിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാതത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ എഞ്ചിനീയറെ യുഡിഫ് കൗൺസിലർമാർ ഉപരോധിച്ചു.നാല്പതിലധികം വാർഡുകളിൽ ബഹുഭൂരിഭാഗം തെരുവ് വിളക്കുകളും തകരാറിലാണ്.എന്നാൽ സമയബന്ധിതമായി പരിഹാരം കാണാൻ ഭരണസമിതി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും തെരുവ് വിളക്കുമായി ബന്ധപ്പെട്ട് രജിസ്റ്ററിൽ എഴുതിവെച്ച പരാതിയില്‍ യുഡിഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് ക്രമപ്രകാരം ജോലിക്കാരെ പറഞ്ഞയകാതെ എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് മാത്രം റിപ്പയറിങ്ങിനായി ജോലിക്കാരെ അയക്കുന്നത് ഏകാധിപത്യമാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.മഴക്കെടുതികൾ കൊണ്ടും തെരുവ് നായ ശല്യം മൂലവും പ്രയാസമനുഭവിക്കുന്ന പൊന്നാനിയിലെ സാധാരണക്കാരായ മനുഷ്യരെ ഇരുട്ടിലാക്കി ബുദ്ധിമുട്ടിക്കുകായാണ് നഗരസഭാ ഭരണസമിതി ചെയ്യുന്നതെന്നും കൂടുതൽ വാഹനങ്ങളും ജോലിക്കാരെയും ഉപയോഗപ്പെടുത്തി അടിയന്തര പ്രാധാന്യത്തോട്ടെ മുഴുവൻ വാർഡുകളിലെയും തെരുവ് വിളക്കുകളുടെ പരാതി പരിഹരിക്കണമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു.ഉപരോധ സമരത്തിന് കൗൺസിലർമാരായ അനുപമ മുരളീധർ,ആയിഷ അബ്ദു,മിനി ജയപ്രകാശ്,ശ്രീകല ചന്ദ്രൻ,റാഷിദ് നാലകത്ത് എന്നിവർ നേതൃത്വം നൽകി.