ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ഏഴാം ദിനവും അയവില്ല. ടെഹ്റാനിലെ യൂറേനിയം സമ്പുഷ്ടീകരണ കേന്ദ്രവും ആഭ്യന്തര സുരക്ഷാ ആസ്ഥാനവും തകർത്തതായി ഇസ്രയേൽ. ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ. മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കണമെന്ന് ബ്രിട്ടണും ഫാൻസും ജർമ്മനിയും ആവശ്യപ്പെട്ടു.
ഇറാനിലെ രണ്ട് ആണവ സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് IAEA സ്ഥിരീകരിച്ചു. ഇറാനിലെ 20 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐഡിഎഫ് വ്യക്തമാക്കി. സംഘർഷത്തിൽ അമേരിക്ക പങ്കുചേരുമോ എന്നതിൽ വ്യക്തത വരുത്താതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. ഇറാനെ ആക്രമിക്കുകയോ ആക്രമിക്കാതിരിക്കുകയോ ചെയ്യാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ചയ്ക്ക് സമീപിച്ചെന്ന റിപ്പോർട്ട് ഇറാൻ തള്ളി. കീഴടങ്ങണമെന്ന ട്രംപിന്റെ ആഹ്വാനം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി തള്ളി. നാളെ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരും. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അന്റോണിയോ ഗുട്ടറസ് ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു.