ചങ്ങരംകുളം:നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി കര്‍ഷകരുടെ ആരോപണം.സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് 15 ലക്ഷം രുപ ചിലവഴിച്ചു വാങ്ങിയ നെല്ല് കാറ്റത്ത് ഇട്ട് ഉണക്കുന്ന യന്ത്രമാണ് മാസങ്ങളായി വയലില്‍ കിടന്ന് നശിക്കുന്നത്.2023 ലാണ് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു വാണ് മധാരൂ കമ്പനി യുടെ ഡ്രയർ മിഷ്യൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുതലാണ് ആലംകോട് പഞ്ചായത്തിലെ പെരു മുക്ക് കാരക്കാട്ടു താഴം പാടശേഖരത്ത് വെയിലും മഞ്ഞും മഴയും കൊണ്ട് കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായ ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിയ യന്ത്രം നശിക്കുന്നത്.
ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ നെൽ കർഷകര്‍ക്കായി നെല്ല് ഉണക്കാൻ വാങ്ങിച്ച യന്ത്രം സുരക്ഷിതമായി സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും കർഷകരുടെ ആവശ്യത്തിനായി
പൊതു ഗജനാവിൻ്റെ പണം മുടക്കി വാങ്ങി വെച്ച ഇത്തരം യന്ത്ര സാമഗ്രികൾ സുരക്ഷിത സ്ഥാനത്ത് സംരക്ഷിക്കാൻ കൃഷി വകുപ്പും ബ്ളോക്ക് പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് കർഷകരും കർഷക കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയും പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു