• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, December 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇടതുപക്ഷത്തെ പിന്തുണച്ചതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നു’; നേതൃത്വം നേതൃത്വമാകണമെന്ന് എം സ്വരാജ്

cntv team by cntv team
June 13, 2025
in Kerala
A A
‘ഇടതുപക്ഷത്തെ പിന്തുണച്ചതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നു’; നേതൃത്വം നേതൃത്വമാകണമെന്ന് എം സ്വരാജ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണയുമായി എത്തിയവര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വരാജ് പറഞ്ഞു. എഴുത്തുകാരി കെ ആര്‍ മീര നിലപാട് പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണ്. നിലമ്പൂര്‍ ആയിഷയും ആക്രമിക്കപ്പെടുന്നു. സംസ്‌കാരം തൊട്ടുതീണ്ടിട്ടല്ലാത്ത വിധം യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകള്‍ അവരെ ആക്രമിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.കെ ആര്‍ മീരയെ എഴുതാന്‍ പോലും അനുവദിക്കില്ല എന്ന തരത്തിലാണ് ഭീഷണി വരുന്നതെന്നും സ്വരാജ് പറഞ്ഞു. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ഒന്നും നിങ്ങള്‍ ചെയ്തുകൂടാ എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് അവരുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലരുടെ പ്രതികരണം. നേതൃത്വം നേതൃത്വമാകണം. കെ ആര്‍ മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സ്വരാജ് പറഞ്ഞു.പുറമേ നിന്നുള്ള ചില കോണ്‍ഗ്രസുകാര്‍ നിലമ്പൂരിലേക്ക് വിഷം തയ്യാറാക്കിക്കൊണ്ടുവന്നിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. വര്‍ഗീയമായ ചേരിതിരിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പൊക്കെ ഇപ്പോള്‍ കഴിയും. യുഡിഎഫിനെ പോലെ തിരിച്ച് പ്രതികരണം നടത്താന്‍ കഴിയില്ല. അതുകൊണ്ടാണ് പരാതി നല്‍കിയത്. ഹീനമായ പ്രചാരണ ശൈലികള്‍ ഉപേക്ഷിക്കണം. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കുവേണ്ടി ചിലരെ നിയോഗിച്ചിരിക്കുകയാണ്.

സമൂഹത്തിന്റെ ഭാവിയെ കരുതി വിഷം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും സ്വരാജ് പറഞ്ഞു.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി കെ ആര്‍ മീരയും നിലമ്പൂര്‍ ആയിഷയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആര്‍ മീര പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ആദ്യം ആക്രമണം തുടങ്ങിയത്. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്നായിരുന്നു കെ ആര്‍ മീരയുടെ പ്രതികരണം. അവഹേളനവും സ്വാഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്ന മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദിയെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ നിലമ്പൂർ ആയിഷ അടക്കമുള്ളവരും എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ രംഗത്തെത്തിയിരുന്നു.

1950 കളിലാണ് തന്റെ നാടക പ്രവേശനമെന്നും അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ആയിഷയുടെ പോസ്റ്റ്. അന്നത്തെ കാലത്തെ പട്ടിണിയും അടിയും ഇടിയും ഏറ്റിട്ട് തളര്‍ന്നിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം കാര്യമാക്കുന്നില്ലെന്നുമായിരുന്നു ആയിഷ പറഞ്ഞത്. അന്നും ഇന്നും എന്നും ‘ഈ തള്ളച്ചി’ പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും ആയിഷ വ്യക്തമാക്കിയിരുന്നു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം കെ സച്ചിദാനന്ദൻ, കെ ആർ മീര, റഫീക്ക് അഹമ്മദ് തുടങ്ങി നിരവധി സാഹിത്യകാരന്മാർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു. അഭിമതനായ സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നായിരുന്നു കെ ആർ മീര പറഞ്ഞത്. കാര്‍ട്ടൂണ്‍ വരച്ചാണ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ റഫീക്ക് അഹമ്മദ് പ്രതികരിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ജനിച്ച പൂന്താനം നമ്പൂതിരി തന്റെ വോട്ട് അന്‍വറിന് എന്ന് പ്രഖ്യാപിക്കുന്നതാണ് കാര്‍ട്ടൂണ്‍. ”സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നു ചിലര്‍” എന്ന വരികളും ഇതിലുൾപ്പെടുത്തിയിരിക്കുന്നു. അതിനിടെ സാഹിത്യകാരന്മാർ പരസ്യ രാഷ്ട്രീയ നിലപാട് പറഞ്ഞതിനെതിരെ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്, എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവർ രംഗത്തെത്തിയുന്നു. നിലമ്പൂരിൽ വോട്ടില്ലാത്തതിനാൽ കണ്ണീരൊഴുക്കുകയും വാവിട്ടു കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓർത്ത് പൊട്ടിക്കരഞ്ഞു പോകുന്നുവെന്നായിരുന്നു ഇതിന് പി എഫ് മാത്യൂസ് നൽകിയ മറുപടി.സ്വരാജ് വന്നാലും ഷൗക്കത്ത് വന്നാലും ബിജെപി വന്നാലും ഏമാന്‍മാര്‍ക്ക് ആശമാരുടേതുപോലെ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളായേ തോന്നില്ലെന്നായിരുന്നു സാറാ ജോസഫിന്റെ വിമർശനം.

Related Posts

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി
Kerala

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

December 27, 2025
15
‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു
Kerala

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

December 27, 2025
26
കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

December 27, 2025
119
എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Kerala

എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

December 27, 2025
125
കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം
Kerala

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

December 27, 2025
99
‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി
Kerala

‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

December 27, 2025
107
Next Post
ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

Recent News

ഫോണില്‍ സൗഹൃദം സ്ഥാപിച്ചു’വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി ‘പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഫോണില്‍ സൗഹൃദം സ്ഥാപിച്ചു’വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി ‘പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

December 27, 2025
13
ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

December 27, 2025
15
‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

December 27, 2025
26
ആസിയ ഇബ്രാഹിം ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്’സുബൈര്‍ ഉദിനുപറമ്പ് വൈസ് പ്രസിഡണ്ട്

ആസിയ ഇബ്രാഹിം ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്’സുബൈര്‍ ഉദിനുപറമ്പ് വൈസ് പ്രസിഡണ്ട്

December 27, 2025
269
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025