കോഴിക്കോട്: ബാങ്ക് ലോൺ ശരിയാക്കാം എന്ന് പറഞ്ഞ് വൈത്തിരി സ്വദേശിയിൽ നിന്ന് 62 ലക്ഷം രൂപ തട്ടിച്ച പ്രതിയെ ചെന്നൈയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഡില്ലി കുമാർ (31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദേശമനുസരിച്ച് എഎസ്ഐ മുരളീധരൻ. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗോവിന്ദൻകുട്ടി സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു