• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, July 9, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്

cntv team by cntv team
April 27, 2025
in Crime, Highlights
A A
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്
0
SHARES
427
VIEWS
Share on WhatsappShare on Facebook

മലപ്പുറം: ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി ബസ്‌ സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പതിനാറുകാരിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കിയത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക്‌ സ്‌പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ്‌ ജഡ്‌ജ് എസ്‌ രശ്‌മി ശിക്ഷിച്ചത്‌. 2022 ജനുവരി 31നാണ്‌ കേസിന് ആസ്പദമായ സംഭവം. വൈകീട്ട്‌ നാലരക്ക്‌ ട്യൂഷന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി കൊണ്ടോട്ടി ബസ്‌ സ്‌റ്റാന്റിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ്‌ സ്‌റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ കേസ്‌. കൊണ്ടോട്ടി പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ഫാതില്‍ റഹ്‌മാന്‍ രജിസ്‌റ്റര്‍ ചെയ്‌ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌ത കേസില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ എന്‍ മനോജ്‌ ആണ്‌ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ്‌ 20 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പോക്‌സോ ആക്‌ടിലെ അഞ്ച്‌ (എന്‍) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ്‌, 70000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ്‌ മാസത്തെ അധിക തടവ്, 9 (എന്‍) വകുപ്പ്‌ പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവ്‌, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയാണ്‌ ശിക്ഷ. 

ഇതിനു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കുട്ടിയെ തടഞ്ഞുവെച്ചതിന്‌ ഒരു വര്‍ഷത്തെ കഠിന തടവും 366 വകുപ്പ്‌ പ്രകാരം തട്ടിക്കൊണ്ടു പോയതിന്‌ മൂന്നു വര്‍ഷത്തെ കഠിന തടവ്‌, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയും ശിക്ഷയുണ്ട്‌. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക്‌ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Posts

യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും
Crime

യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും

July 8, 2025
പ്രേതബാധയുണ്ടെന്ന് ആരോപിച്ച് പൂജയെന്ന പേരില്‍ മകനടക്കം മൂന്നുപേര്‍ ചേര്‍ന്ന് അമ്മയെ അടിച്ചുകൊന്നു
Crime

പ്രേതബാധയുണ്ടെന്ന് ആരോപിച്ച് പൂജയെന്ന പേരില്‍ മകനടക്കം മൂന്നുപേര്‍ ചേര്‍ന്ന് അമ്മയെ അടിച്ചുകൊന്നു

July 8, 2025
പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു
Crime

പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു

July 3, 2025
ഹേമചന്ദ്രൻ ജീവനൊടുക്കിയത്, കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു:ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്
Crime

ഹേമചന്ദ്രൻ ജീവനൊടുക്കിയത്, കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു:ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്

July 2, 2025
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; പോലീസിൽ കീഴടങ്ങും’; പ്രതി നൗഷാദ്
Crime

ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; പോലീസിൽ കീഴടങ്ങും’; പ്രതി നൗഷാദ്

July 2, 2025
തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി
Crime

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി

June 30, 2025
Next Post
മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും'സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍'ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

Recent News

ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായി; രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി തൽക്ഷണം മരിച്ചു

ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായി; രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി തൽക്ഷണം മരിച്ചു

July 9, 2025
സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ച‌ടി, കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ച‌ടി, കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

July 9, 2025
തൃശൂരിൽ ഗ്യാസ് പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ആശുപത്രിയിൽ

തൃശൂരിൽ ഗ്യാസ് പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ആശുപത്രിയിൽ

July 9, 2025
‘സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണർ’; മന്ത്രി വി ശിവൻകുട്ടി

‘സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണർ’; മന്ത്രി വി ശിവൻകുട്ടി

July 9, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.