മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന ഈച്ചകളെ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോംഗ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഒഴുകുന്ന നദികളുടെ അടുത്തുള്ള രക്തം കുടിക്കുന്ന കറുത്ത ഈച്ചകളാണ് ഇവ. ഇവ വഹിക്കുന്ന വിരകളാണ് കാഴ്ചയെ ബാധിക്കുന്നത്. പ്രദേശികമായി പിപ്സ്, പൊട്ടു എന്നിങ്ങനെയാണ് ഈ ഈച്ചകളെ അറിയപ്പെടുന്നത്. ഈ ഈച്ചകൾ മനുഷ്യനിൽ അന്ധതയുണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണ്. മനുഷ്യരുടെ രക്തം കുടിക്കുന്ന വഴി ഈ വിരകൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ട് തന്നെ ഇവർ മനുഷ്യരുടെ രക്തം കുടിച്ചാൽ അവരുടെ കാഴ്ച പോകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ എട്ട് പ്രദേശങ്ങളിൽ നിന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ കറുത്ത ഈച്ചകളുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് ബാർകോഡിംഗ് ചെയ്താണ് ഇത്തരം ഈച്ചകളെ കണ്ടെത്തിയത്. ഇവ ‘റിവർ ബ്ലെെൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. എന്നാൽ ഈ ഈച്ചകൾ മൂലമുണ്ടാകുന്ന ഒരു രോഗവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നദികളിൽ പ്രചനനം നടത്തുന്ന പിപ്സ് ഈച്ചകളുടെ കടി ആവർത്തിച്ച് ഏൽക്കുന്നതാണ് അന്ധതയ്ക്ക് കാരണമാകുന്നത്. സിമുലിഡേ കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ വളരെ ചെറുതാണ്. അതിനാൽ ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഇനിയും ഇവയെക്കുറിച്ച് പരീക്ഷണങ്ങൾ നടത്താനുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.