എടപ്പാള്‍:ഗ്രാമീണ റോഡ് വികസനത്തിന് കേന്ദ്രസർക്കാർ നൽകിയ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗ്രാമീണ റോഡ് വികസനത്തിന് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൾ എല്ലാം വകമാറ്റി ചെലവഴിച്ചും ലാപ്സാക്കി കളഞ്ഞും നടത്തുന്ന കെടുകാര്യസ്ഥതയുടെ പ്രതിഫലനമാണ് ഇന്നത്തെ റോഡുകളുടെ സ്ഥിതി എന്നും സുരേന്ദ്രന്‍ പറഞ്ഞു.റോഡുകളെല്ലാം തോടുകളായി മാറിയിരിക്കുന്നു. റോഡുകൾ സഞ്ചാരയോഗ്യമല്ലാതാക്കി ജനങ്ങളെ വീട്ടിൽ അടച്ചിടിനാണോ മന്ത്രി ശ്രമിക്കുന്നതെന്നും അദ്ധേഹം ചോദിച്ചു.പൂക്കരത്തറ, കോലളമ്പ് റോഡിന്റെ ദുരവസ്ഥ നേരിൽ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.തവനൂർ നിയോജകമണ്ഡലത്തിലെ റോഡുകളെല്ലാം സഞ്ചാരയോഗ്യ അല്ലാതായി മാറിയിരിക്കയാണ് ,എംഎൽഎയ്ക്ക് വികസനത്തിൽ അല്ല വിവാദത്തിലാണ് താൽപര്യം . റോഡ് പണി അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കാൻ ബിജെപി നവമ്പർ 3 ന് മാർച്ചും ധർണയും നടത്താൻ പൂക്കരത്തറ മേഖലയോഗം തീരുമാനിച്ചു.യോഗത്തിൽ വിവേകാനന്ദൻ കോലത്ത് അധ്യക്ഷത വഹിച്ചു , റോഡ് സന്ദർശനത്തിന് ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് എം നടരാജൻ പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് . ഒബിസി മോർച്ച മണ്ഡലം സെക്രട്ടറി പ്രദീപ് കുട്ടത്ത്,എന്‍ ഹരിദാസൻ , ദിനേശൻ പുക്കരത്തറ എന്നിവരും കെ.കെ സുരേന്ദ്രനോടപ്പമുണ്ടായിരുന്നു