പെരുമ്പിലാവിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയായ ലിഷോയെ
സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.കൊല്ലപ്പെട്ട അക്ഷയ് കുത്തനെ വെട്ടാൻ ഉപയോഗിച്ച വാൾ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി 8 30ന് പെരുമ്പിലാവ് ആൽത്തറ നാല് സെൻറ് കോളനിയിൽ ഉണ്ടായ സംഘർഷത്തിലാണ് കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് താമസിച്ചുവരികയുമായ കൊട്ടിലിങ്ങൽ അക്ഷയ് കുത്തന്‍ വെട്ടേറ്റു മരിച്ചത്.അക്ഷയ് കുത്തനെ വെട്ടാൻ ഉപയോഗിച്ച
വാൾ സംഭവ സ്ഥലത്ത് നടത്തിയ തെളിവെടുപ്പിൽ പൊന്തക്കാടുകൾക്കുള്ളിൽ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ
വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.എസ് ഐമാരായ സുകുമാരൻ,വൈശാഖ്,ഫക്രുദ്ധീൻ .സിവിൽ പോലീസ് ഓഫീസർമാരായ
രവി, രതീഷ്,ഷൈജിൻ പോൾ,രഞ്ജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ലിഷോയെ അതിസാഹസികമായാണ് കുന്നംകുളം പോലീസ്
ശനിയാഴ്ച രാവിലെ സംഭവം നടന്ന സമീപത്തെ വീട്ടിൽ നിന്നും പിടികൂടിയത്.കൊല്ലപ്പെട്ട അക്ഷയും പ്രതികളും സുഹൃത്തുക്കളും ലഹരി ഇടപാടുകാരും ആയിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.