പൊന്നാനി:പൊന്നാനിയിൽ നടന്ന ലഹരി പരിശോധനയില്‍ 3 കഗ്രാം MDMA യുമായി ഓട്ടോ ഡ്രൈവർ പിടിയിലായി.വെളിയങ്കോട് സ്വദേശി24 വയസുള്ള പഞ്ചിലകത്ത് വീട്ടിൽ സുഫൈൽ ആണ് അറസ്റ്റിലായത്.വെളിയംകോട് നിന്നാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘം 3 ഗ്രാം MDMA യുമായി ഇയാളെ പിടികൂടിയത്.ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി യുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടി ന്റെ ഭാഗമായി പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമായിരുന്നുമായി യുവാവ് പിടിയിലാവുന്നത്.പ്രതിയുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നും ചെറു പാക്കറ്റുകൾ ആക്കി ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയാണ് പ്രതി വിൽപ്പന നടത്തുന്നതെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പൊന്നാനി എസ്ഐ മാരായ അരുൺ.ആർ യു,ആനന്ദ്,എ.എസ്.ഐ മധുസൂദനൻ,സിവിൽ പോലീസ് ഓഫീസർമാരായ സജു കുമാർ, നാസർ,പ്രശാന്ത് കുമാർ, അനൂപ്,രഞ്ജിത്ത്, പെരുമ്പടപ്പ് സ്റ്റേഷനിലെ ഉദയകുമാർ, വിഷ്ണു,ജെറോം എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ലഹരി മരുന്നും പ്രതിയെയും പിടികൂടിയത്.പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പൊന്നാനി പോലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് റിമാൻഡ് ചെയ്തു.