ചങ്ങരംകുളം:ബണ്ട് തകര്‍ന്ന് കൃഷിനാശം സംഭവിച്ച പൊന്നാനി കോൾ മേഖലയിലെ ചെറുവല്ലൂർ തെക്കേ കെട്ട് കോൾ പടവ് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രവർത്തന സമിതി അംഗം പി പി യൂസഫലിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.നടീല്‍ പൂര്‍ത്തിയായ 120ഏക്കർ നെൽ കൃഷിയാണ് ബണ്ട് പൊട്ടി വെള്ളം കയറിയതോടെ നശിച്ചത്. കർഷർ വായ്പയെടുത്തും,ലോണെടുത്തും ഇറക്കിയ കൃഷിയാണ് നശിച്ചത്.ലക്ക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്.നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ബണ്ട് തകര്‍ച്ചക്ക് കാരണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പടിച്ച് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കായലിലെ ചേറിനു മുകളിൽ മണ്ണ് കൊണ്ടു പോയി ബണ്ട് നിർമ്മിക്കുമ്പോൾ ഈ മണ്ണ് ചേറിൽ താഴ്ന്നു പോകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്നും ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തി സായിയായ സംവിധാനങ്ങൾ ഒരുക്കണമെന്നും,കൃഷിയുടെ പേരിൽ കായലിൽ ലക്ഷങ്ങള്‍ കലക്കുന്നത് ഒഴിവാക്കി പുതിയ സംവിധാനങ്ങൾ ഒരുക്കാനുള്ള പഠനം നടത്താൻ ഒരു സമിതിയെ ചുമതലപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു.നഷ്ടം വന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനും പൊട്ടിയ ബണ്ട് സ്ഥാപിക്കാനും ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പല കോൾ കമ്മിറ്റികളും അവരുടെ സൗകര്യാർത്ഥം വെള്ളം പമ്പ് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ കോൾ മേഖല ഡെവലപ്മെന്റ് കമ്മിറ്റി വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പൊന്നാനി നിയോജക മണ്ഡലം സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ട് ഷംസു എരമംഗലം, ജനറല്‍ സെക്രട്ടറി സലിം കോക്കൂർ,മുസ്ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ കൊട്ടിനിങ്ങൽ, ഇ ഹമീദ്, കെ വി യൂസഫ്,ജലാൽ തുടങ്ങിയവരും പങ്കെടുത്തു