ചങ്ങരംകുളം:നീണ്ട അവധിക്ക് നാട്ടിലേക്ക് മടങ്ങിയപ്പോൾ ചങ്ങരംകുളം സ്വദേശി കൂടെ കൂട്ടിയത് തന്റെ ഓമനകളായ 5 സഹജീവികളെ.ഇന്തോനേഷ്യയിൽ സെക്ടറിൽ ജോലി ചെയ്യുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി വി.ജെ. ബിനോജ് ആണ് തന്റെ 3 പൂച്ചകളെയും 2 പട്ടികളെയും അവിടെ ഉപേക്ഷിക്കാതെ വലിയ തുക ചെലവഴിച്ച് നാട്ടിലേക്ക് ഒപ്പം കൂട്ടിയത്.കൊച്ചിയിൽ ആദ്യമായാണ് 5 അരുമകളുമായി ഒരു യാത്രക്കാരൻ വിമാനത്തിൽ എത്തുന്നത്.ഈ യാത്രക്ക് മാത്രമായി 5 ലക്ഷം രൂപയോളം ചെലവായതായി ബിനോജ് പറഞ്ഞു.
ടിക്സ്, ഷാലി, ഉനോ എന്നീ പൂച്ചകളും ബെല്ല, മില്ലി എന്നീ പട്ടികളുമാണ് ബിനോജിനൊപ്പം അതീവ സുരക്ഷയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.
ഏയർലൈൻസ് വിമാനത്തിൽ 5 പ്രത്യേക കൂടുകളിലാക്കിയാണ് ഇവയെ കേരളത്തിലെത്തിച്ചത്.ഹോങ്കോങ്ങിൽ ജോലി ചെയ്തിരുന്ന കാലം മുതൽ 7 വർഷമായി ബെല്ലയും മില്ലിയും ബിനോജിനൊപ്പമുണ്ട്.ഇന്തോനേഷ്യയിൽ വെച്ചാണ് മറ്റു മൂന്നുപേരെയും ബിനോജിനൊപ്പം കൂട്ടിയത്.ബിനോജ് തന്റെ അരുമകളെ ഒന്നും വിലകൊടുത്ത് വാങ്ങിയതല്ല. ഓരോ സാഹചര്യങ്ങളിൽ ഇവ തനോട്ടോപ്പം ചേർക്കുകയായിരുന്നു. ഉടമസ്ഥൻ മരിച്ചത് തുടർന്ന് നോക്കാനാളില്ലാതായതും, വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളവയും ഒക്കെ ഇത്തരത്തിൽ ബിനോജിനൊപ്പം കൂടിയതാണ്. “ഇനി ഏറെ നാൾ കഴിഞ്ഞ് ജോലിയിലേക്ക് തിരികെ മടങ്ങുമ്പോഴും ഇവയെ എല്ലാം ഒപ്പം കൂട്ടുമെന്ന ഉറപ്പും ബിനോജിനുണ്ട്







