കേന്ദ്ര മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളം പ്രചേസ്ത-3 (2023-24) വിഭാഗത്തിൽ നിന്നും ഉയർന്ന ഗ്രേഡായ ‘പ്രചേസ്ത-2 (2024-25) വിഭാഗത്തിലേക്ക് ഉയർന്നുവെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലെ പ്രകടന നിലവാരമാണ് പ്രചേസ്ത..
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതെ തന്നെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന നേട്ടങ്ങൾ:
സ്കോറിലെ വർദ്ധനവ്: കഴിഞ്ഞ വർഷം 594.2 ആയിരുന്ന കേരളത്തിന്റെ മൊത്തത്തിലുള്ള പി.ജി.ഐ സ്കോർ ഇത്തവണ 687.7 ആയി ഉയർന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ 93.5 പോയിന്റിന്റെ ശ്രദ്ധേയമായ വർദ്ധനവാണ് സംസ്ഥാനം രേഖപ്പെടുത്തിയത്.
Gദേശീയ തലത്തിലെ സ്ഥാനം: പഞ്ചാബ്, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒപ്പമാണ് കേരളം നിലവിൽ ഉയർന്ന ഗ്രേഡിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്.
അംഗീകാരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ സർക്കാർ നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമാണിതെന്നും ശിവൻകുട്ടി പറഞ്ഞു.







