പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനമായി. പൊന്നാനി 70 മേഖലയിലെ പര്യടനത്തോടെയാണ് പഞ്ചായത്ത് തലപരിടങ്ങൾ സമാപിച്ചത്. പശ്ചാത്തല വികസനങ്ങൾക്ക് ഒപ്പം അടിസ്ഥാന വർഗ്ഗത്തിൻറെ ജീവിതഗന്ധിയായ പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്താണ് കെ പി നൗഷാദ് അലിയുടെ പരിണയം വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോയത്. ആരോഗ്യരംഗത്ത് ആധുനികമായ ചികിത്സാ സംവിധാനങ്ങൾ പൊന്നാനിയിൽ ഇല്ലാത്തത്, കർഷകർക്ക് മതിയായ സൗകര്യവും നെൽക്കർഷകരുടെ വിളവിന് വില ലഭിക്കാത്തത്, യുവജനങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ലാത്തതും തൊഴിൽ പരിശീലനം കേന്ദ്രങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നൗഷാദ് അലി വോട്ടർമാർക്ക് ഉറപ്പുനൽകി. ഇടത്തരക്കാരായ സ്ത്രീകൾ അടക്കമുള്ള തൊഴിൽരഹിതർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ പൊന്നാനിയിൽ സൃഷ്ടിക്കും, തദ്ദേശീയരായ ആളുകൾക്ക് സാമ്പത്തികമായ പുരോഗതി ലഭിക്കുന്ന രീതിയിൽ മേഖലയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കും, സ്പോർട്സ് രംഗത്ത് വികസനത്തിനുവേണ്ടി സ്പോർട്സ് അക്കാദമി സ്ഥാപിക്കും , കലാസാംസ്കാരിക സിനിമാരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് പൊന്നാനി ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും അങ്ങിനെ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നൗഷാദ് അലി നടത്തിയത്.
മാർച്ച് 30ന് തുടങ്ങിയ പര്യടനം ഏഴു ദിവസങ്ങൾക്ക് ശേഷം പൊന്നാനി ഈഴുവതുരുത്തി മേഖലയിലാണ് സമാപിച്ചത് . വിവിധ ദിവസങ്ങളിൽ ഷാഫി പറമ്പിൽ എംപി, അബ്ദുൽ സമദ് സമദാനി എം പി, ഇ. ടി മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പര്യടനത്തിൽ പങ്കാളികളായി. പൊന്നാനി നിയോജകമണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകാനായി എത്തിച്ചേർന്നത്. പൊന്നാനിയുടെ സമഗ്രമായ വികസനത്തിന് നൗഷാദ് അലിയുടെ വിജയം അനിവാര്യമാണെന്നും ആ വിജയം സുനിശ്ചിതമാണെന്നും ഉറപ്പിച്ചു കൊണ്ടാണ് പര്യടനങ്ങൾ അവസാനിച്ചത്










