ചാലിശ്ശേരി: മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിക്ക് കൂത്തുകൂറയിട്ടു.മാർച്ച് ഒന്നിനാണ് പൂരം .98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ താലപ്പൊലി ആഘോഷങ്ങൾക്കായി ആചാരപ്രകാരം ക്ഷേത്രത്തിൽ മകരച്ചൊവ്വയുടെ പിറ്റേദിവസം ക്ഷേത്രക്കളരിയിൽ നിന്ന് തുടങ്ങിയ ആദ്യ പറയും കുണ്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള അവസാനപറയും നടന്നു. തുടർന്ന് ദീപരാധന,ചുറ്റു വിളക്ക്, പറയെടുപ്പ്, പള്ളിപ്പാന എന്നിവയ്ക്കുശേഷം ക്ഷേത്ര ഊരാളൻ തത്താണത്ത് മന നാരായണൻ നമ്പൂതിരിയുടെ കാർ മികത്വത്തിൽ കൂത്തിന് കുറയുയർത്തി.പതിമൂന്നാം കൂത്തിനാണ്മുലയംപറമ്പത്ത്കാവ് പൂരാഘോഷം നടക്കുക. ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദിപരാധന, ചുറ്റുവിളക്ക്, പറയെടുപ്പ് എന്നിവ ഉണ്ടാകും. കൂത്തുമാടത്തിൽ തോൽപ്പാവക്കുത്തും നടക്കും. പൂരദിവസം ഉച്ചയ്ക്ക് ക്ഷേത്രനടയിൽ ആചാരപ്രകാരം പറയെടുപ്പ് നടക്കും. ബുധനാഴ്ച മുതൽ ആരംഭിച്ച കൂത്ത് പൂരദിവസത്തോടെയാണ് സമാപിക്കുന്നത്. 28-ന് മൂന്നു മണിമുതൽ പതിരുവാണിഭവും നടക്കും. സമീപജില്ലകളിൽനിന്നായി 37 പ്രാദേശിക ആനപ്പൂരങ്ങളിൽ നിന്ന് 44 ആനകൾ എഴുന്നള്ളിപ്പിൽ പങ്കെടുക്കും.







