സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണ സംഘം ഇന്ന് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു.കോഴിക്കോട് വടകര സ്വദേശിയായ ദീപക് എന്നയാളാണ് ഷിംജിത വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജീവനൊടുക്കിയത്. ദീപകിൻ്റെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.അതേസമയം ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാ ഫലം വരുന്നത് വരെ റിമാൻ്റിൽ കഴിയേണ്ട ആവശ്യമില്ലെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുന്ദമംഗലം കോടതി നേരത്തെ ഷിംജിതയുടെ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഇവർ സെഷൻസ് കോടതിയെ സമീപിച്ചത്.








