എടപ്പാൾ : ജനുവരി 20നാണ് മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറിയത്.കുടിയേറ്റ ദിവസം മുതൽ കളം പാട്ട് ,ചുറ്റു താലപ്പൊലി,വിവിധ കലാരൂപങ്ങളും അരങ്ങേറിയിരുന്നു.താലപ്പൊലി മഹോത്സവത്തിന്റെ സമാപന ദിവസമായ മൂന്നാം തീയതി രാവിലെ പള്ളി ഉണർത്തൽ, ഗണപതിഹോമം, അഷ്ടപദി , ഉഷപൂജ, ശീവേലി എഴുന്നെള്ളത്ത്, മേളം, ഉച്ചപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു.ഉച്ചയ്ക്ക് ഒരു മണിക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നള്ളത്ത് നടന്നു.മേജർ സെറ്റ് പഞ്ചവാദ്യം എഴുന്നള്ളത്തിന് മേളക്കൊഴുപ്പേകി .നാലുമണിക്ക് ശുകപുരം ദിലീപ് & പാർട്ടിയുടെ മേളവും പൂരപ്രേമികൾക്ക് വിരുന്നൊരുക്കി.തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ വരവുകളും താലപ്പൊലി മഹോത്സവത്തിന് രാത്രി ഫാൻസി വെടിക്കെട്ടും നാടൻപാട്ടുകളും അരങ്ങേറി.10 30 ന് കല്ലേക്കുളങ്ങര ആദർശം സദനം അശ്വിൻ മുരളിയും അവതരിപ്പിച്ച ഡബിൾ തായമ്പകയും കളം പാട്ടും നടന്നു.രാത്രി രണ്ടുമണിക്ക് പൂരം എഴുന്നള്ളത്തിനു ശേഷം ഇടയ്ക്ക പ്രദക്ഷിണം,കള പ്രദക്ഷിണം, കൂറ വലി, കൂട്ടവെടി എന്നിവയോടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപനമായി.








