ചങ്ങരംകുളം:തിരക്കുപിടിച്ച ജീവിതയാത്രയിൽ എവിടെയോ ഉപേക്ഷിച്ചുപോയ കലാവാസനകളെ നെഞ്ചോടു ചേർത്ത്, 8 വയസ്സുള്ള കുരുന്നുകൾ മുതൽ 75 വയസ്സുള്ള അമ്മമാർ വരെ ഒരേ താളത്തിൽ അണിനിരക്കുന്ന മാത്രിക’മാര്‍ച്ച് 8ന് കണ്ടനകത്ത് നടക്കും.വിസ്മയക്കാഴ്ച തീര്‍ക്കുന്ന 72 വനിതകളുടെ പഞ്ചവാദ്യ അരങ്ങേറ്റത്തിനാണ് കണ്ടനകം സാക്ഷ്യം വഹിക്കുക.സ്വപ്നങ്ങൾക്ക് പ്രായമില്ലെന്ന പ്രഖ്യാപനമാണ് ഈ അപൂർവ്വ സുദിനത്തിൽ കലയെ സ്നേഹിക്കുന്നവർക്കായി സോപാനം കാത്തുവെച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വാദ്യ പഠന കലാകേന്ദ്രത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും അന്നെ ദിവസം നടക്കും.











